ഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി കേന്ദ്ര സർക്കാർ. രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ മത്രിസഭാ വിപുലീകരണം കഴിഞ്ഞതോടെ കേന്ദ്ര മന്ത്രിസഭയിലെ ആകെ വനിതകളുടെ എണ്ണം പതിനൊന്നായി.
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കമ്പനികളുടെയും വ്യവസായങ്ങളുടേയും അധിക ചുമതല കൂടി നൽകി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് ടെക്സ്റ്റൈൽ വകുപ്പ് ഒഴിഞ്ഞ സ്മൃതി ഇറാനിക്ക്.
ഉത്തർ പ്രദേശിലെ മിർസാപുർ എം പിയായ അനുപ്രിയ പട്ടേലാണ് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി. കർണ്ണാടകയിൽ നിന്നുള്ള ശോഭാ കരന്തലാജെ ഊർജ്ജം, ഗ്രാമവികസനം, ഭക്ഷ്യവകുപ്പുകൾ എന്നിവ കൈകാര്യം ചെയ്യും.
സാംസ്കാരിക വകുപ്പിനൊപ്പം വിദേശകാര്യ വകുപ്പിന്റെ സഹചുമതല കൂടി മീനാക്ഷി ലേഖി വഹിക്കും. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ദർശന ജാർദോഷ് ടെക്സ്റ്റൈൽ വകുപ്പിന്റെയും റെയിൽവേയുടെയും ചുമതല വഹിക്കും. ഝാർഖണ്ഡിലെ ജോഡർമ എം.പി അന്നപൂർണ്ണാദേവി വിദ്യാഭ്യാസവകുപ്പ് മന്ത്രിയാണ്. ത്രിപുരയിൽ നിന്നുള്ള പ്രതിമ ഭൗമികിന് സാമൂഹ്യനിതീ ശാക്തീകരണ വകുപ്പും മഹാരാഷ്ട്രയിലെ ദിൻദോരിയിൽ നിന്നുള്ള ഡോ.ഭാരതി പവാറിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.
സ്വാധി നിരഞ്ജൻ ജ്യോതി ഉപഭോക്തൃ മന്ത്രാലയത്തിലും, രേണുക സിംഗ് സരൂത പട്ടികവർഗ്ഗവിഭാഗ മന്ത്രാലയത്തിലും മന്ത്രിമാരായി തുടരും.
Discussion about this post