കാബൂൾ: ചൊവ്വാഴ്ച രാത്രി കാബൂളിൽ നടന്ന താലിബാനും പാക്കിസ്ഥാനും എതിരായ സിവിലിയൻ പ്രതിഷേധത്തിൽ അഫ്ഗാൻ പ്രഥമ ഉപരാഷ്ട്രപതി അംറുല്ല സാലിഹ് പങ്കെടുത്തു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
കാബൂളിലെ തെരുവുകളിലൂടെ മാർച്ച് ചെയ്തപ്പോൾ അദ്ദേഹം സാധാരണക്കാരോടൊപ്പം ചേർന്നു. അദ്ദേഹം ‘അല്ലാഹു-അക്ബർ’ ജപിക്കുകയും താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെയുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. “ദൈവം പാക്കിസ്ഥാന്റെ ഉത്പന്നമല്ല,” അഫ്ഗാൻ വൈസ് പ്രസിഡന്റ് പറഞ്ഞു.
”ഇതൊരു ചരിത്രപരമായ നിമിഷമാണ്. ‘അള്ളാഹു അക്ബർ, താലിബ് ഭീകരർക്കും അവരുടെ പിൻഗാമികൾക്കും മരണം’ എന്ന കാബൂൾ ജനതയുടെ മുദ്രാവാക്യം പ്രതിധ്വനിപ്പിക്കുന്നത് വികാരങ്ങളുടെയും ദേശസ്നേഹത്തിന്റെയും അവിസ്മരണീയ നിമിഷങ്ങളാണ്”- പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം സാലിഹ് ട്വിറ്ററിൽ പറഞ്ഞു.
നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടറായ സാലിഹ്, താലിബാന് പാകിസ്താന്റെ പിന്തുണയ്‌ക്കെതിരെ ശബ്ദമുയർത്തിയിരുന്നു. താജിക് വംശജനായ സാലിഹ് 1990 കളിൽ താലിബാനെതിരെ പോരാടിയ പ്രസ്ഥാനത്തിലെ ഒരു പ്രധാന അംഗമായിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തിൽ, ഹെറാത്ത് നിവാസികൾ തെരുവിലിറങ്ങി അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സിന് (ANDSF) പിന്തുണ പ്രഖ്യാപിച്ചു. ഹെറാത്തികളെ പ്രശംസിച്ചുകൊണ്ട് സാലിഹ് ട്വീറ്റ് ചെയ്തു: “ഹെറാത്ത് വിളിക്കുന്നു. ഇന്ന് രാത്രി ഹെറാത്ത് ഉച്ചത്തിൽ ‘അള്ളാഹു അക്ബർ’ എന്ന് ഉച്ചരിക്കുന്നു. ദൈവം വലിയവനാണ്.അവിടുന്ന് ഒരു പാക്കിസ്ഥാൻ ഉൽപ്പന്നമോ, താലിബ് ഭീകരരുടെ കയ്യിലെ കളിപ്പാട്ടമോ അല്ല.”- അദ്ദേഹം ട്വീറ്റ് ചെയ്തു.
അമേരിക്കൻ സേനാപിന്മാറ്റത്തിന് ശേഷം ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ അഫ്ഗാൻ സേനയ്ക്കും സിവിലിയന്മാർക്കുമെതിരായ താലിബാന്റെ അതി ക്രൂരമായ ആക്രമണ പാരമ്പരകൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ തഖർ ഉൾപ്പെടെ നിരവധി ജില്ലകൾ താലിബാൻ പിടിച്ചെടുത്തു. രാജ്യവ്യാപകമായി, താലിബാൻ 223 ജില്ലകൾ നിയന്ത്രിക്കുന്നു. 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 17 എണ്ണവും താലിബാൻ നേരിട്ട് ഭീഷണിപ്പെടുത്തിയതായി പറയുന്നു.
സിവിലിയന്മാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയതിനാൽ, പാകിസ്താൻ ഭീകരരെ സഹായിക്കുന്നുവെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
എന്നാൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, താലിബാന്റെ പ്രവർത്തനങ്ങൾക്ക് തന്റെ രാജ്യം “ഉത്തരവാദികളല്ല” എന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത് .
Discussion about this post