ഭിണ്ട്: ആദ്യരാത്രിയിൽ അൽപം കാറ്റ് കൊള്ളണമെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിന്‍റെ ടെറസിലേക്ക് പോയ നവവധു ഒളിച്ചോടി.റസിനു മുകളിൽ നിന്ന് ചാടിയാണ് ഇവർ കടന്നുകളഞ്ഞത്. വിവാഹത്തട്ടിപ്പാണെന്ന വരന്‍റെ പരാതിയെ തുടർന്ന് വധുവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഭിണ്ട് ജില്ലയിലെ ഗോർമി പ്രദേശത്തായിരുന്നു സംഭവം. 90,000 രൂപ നൽകിയാണ് സോനു ജെയിൻ എന്ന യുവാവ് അനിത രത്നാകർ എന്ന യുവതിയെ വിവാഹം കഴിച്ചത്.
ഒളിച്ചോടിയതിനെ തുടർന്ന് ആദ്യരാത്രിയിൽ തന്നെ അനിതയ്ക്കെതിരെ സോനു പോലീസിൽ പരാതിനൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Discussion about this post