ഡല്‍ഹി: മോണിങ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജൻസ് പ്രസിദ്ധീകരിക്കുന്ന പട്ടികയിലെ ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 ശതമാനം അപ്രൂവല്‍ റേറ്റിങ് നേടിയാണ് മോദി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
13 നേതാക്കളാണ് പട്ടികയില്‍ ഉള്ളത്. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎസ്‌എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയില്‍ ഉള്ളത്. 2,126 സംപിളുകളില്‍ നിന്നാണ് ഇത്തരം ഒരു ഡാറ്റ തയ്യാറാക്കിയത് എന്നാണ് കണക്കുകള്‍ പറയുന്നത്
സെപ്റ്റംബര്‍ 2ന് പ്രസിദ്ധീകരിച്ച അപ്‌ഡേറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രൂവല്‍ റേറ്റിങ് 70 ശതമാനത്തിലും രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഓബ്‌റഡാറോയ്ക്ക് റേറ്റിങ് 64 ശതമാനമാണ്. ജൂണില്‍ പ്രധാനമന്ത്രി മോദിയുടെ അപ്രൂവല്‍ റേറ്റിങ് 66% ആയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹത്തിന്റെ റേറ്റിങ് 48 ശതമാനമാണ്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിംഗില്‍ ഏറ്റവും അവസാനം അദ്ദേഹത്തിന്റെ റേറ്റിങ് 25 ശതമാനമാണ്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി മൂന്നാം സ്ഥാനത്തും , ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
Discussion about this post