കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗവും എംപിയുമായ സുരേഷ് ഗോപി. ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് തൃശൂര്‍ തിരുവില്വാമലയില്‍ തെങ്ങിന്‍തൈകള്‍ നട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്നതാണ് ലക്ഷ്യം. സാഹിത്യകാരന്‍ വി കെ എന്നിന്റെ തിരുവില്വാമലയിലെ വീട്ടുവളപ്പിലായിരുന്നു ആദ്യ തെങ്ങിന്‍തൈ നട്ടത്. വിവിധ വീടുകളില്‍ ചെന്ന് സുരേഷ് ഗോപി നേരിട്ട് തെങ്ങിന്‍ തൈ നട്ടു.
തെങ്ങിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം അതതു വീട്ടുകാര്‍ക്കുതന്നെയാണ്. തെങ്ങ് എങ്ങനെ പരിചരിക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.
കേരളത്തിലുടനീളം തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിൻ തൈകളും വിത്തിനങ്ങളുമുണ്ട്. അതിലൊന്നും ഞാൻ കൈവയ്ക്കില്ല. നമ്മുടെ നാടൻ തൈകൾ എട്ടോ പത്തോ വർഷം കായ്ക്കുന്നവയാണവ. അതിന്റെ പൊരുളെന്താണെന്ന് ഈ ശാസ്ത്രജ്ഞർക്ക് മുഴുവനറിയാം. – സുരേഷ് ഗോപി പറഞ്ഞു.
പശുവിനെ വളർത്താനുള്ള ശീലമുണ്ടാവണം. അപ്പോൾ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അൽപം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി.- സുരേഷ് ഗോപി പറഞ്ഞു.
എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാൻ തയ്യാറായാൽ തന്നെ ഇവിടെ ഒരു കോടി തെങ്ങിൻ തൈകൾ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാൻ സാധിക്കും. കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കുറ്റ്യാടി തെങ്ങിൻ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ്ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.
Discussion about this post