ഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ പുതിയ നേട്ടവുമായി രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ രണ്ടരകോടി ഡോസ് കടന്നപ്പോൾ തകര്‍ത്തത് ചൈനയുടെ റെക്കോർഡ്. ഇന്നലെ രാത്രി 12 വരെ കൊവിന്‍ പോര്‍ട്ടലിലെ കണക്കനുസരിച്ച് 2,50, 10,396 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ ചൈനയുടെ 2.47 കോടി വാക്സിന്‍ എന്ന റെക്കോർഡാണ് ഇന്ത്യ തകര്‍ത്തത്.
റെക്കോഡ് വാക്സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ ഒരു ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുന്‍പ് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടര കോടി ഡോസ് വാക്‌സിന്‍ ഒരു ദിവസം നല്‍കാനായി എന്ന പുതിയ റെക്കോർഡാണ്
ആരോഗ്യ പ്രവർത്തകർക്ക് മധുരം നല്‍കി ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഇന്ന് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബി.ജെ.പി ആരോഗ്യ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടാണ് വാക്‌സിന്‍ യജ്ഞത്തില്‍ ഏകോപനം നടത്തിയത്.
കൊവിഡില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രിയ്‌ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ യജ്ഞത്തിലൂടെ പാര്‍ട്ടി നല്‍കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.
വാക്‌സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാം’, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. വൈകിട്ടോടെ വാക്‌സിനേഷന്‍ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Discussion about this post