ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിലെ ചെര്‍ദാരിയിൽ ഭീകരരും സംയുക്ത സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാം ജില്ലക്കാരനായ ജാവേദ് അഹ് വാനിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20ന് കൊല്ലപ്പെട്ട ഭീകരന്‍ ഗുല്‍സാറിന്‍റെ കൂട്ടാളിയാണ് ജാവേദ്.
ബിഹാര്‍ വാന്‍പോഹ് സ്വദേശികളായ രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുല്‍സാറിന്‍റെ സഹായിയാണ് ഇയാള്‍. കൂടാതെ, ബാരാമുല്ലയില്‍ കച്ചവടക്കാരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഭീകരനില്‍ നിന്ന് പിസ്റ്റലും ഗ്രനേഡും മാഗസിനും കണ്ടെടുത്തതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
Discussion about this post