മധോപുർ: പിതാവിനെ കൊലപ്പെടുത്തിയത് അള്ളാഹുവിന്റെ നിർദേശപ്രകാരമാണെന്ന് പൊലീസിന് മൊഴി നൽകി യുവാവ്. രാജസ്ഥാനിലെ മധോപുർ സ്വദേശിയായ കുത്തബ്ബുദീൻ ആണ് അറസ്റ്റിലായത്. പിതാവ് ഇബ്രാഹിം ഖാനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
അള്ളാഹുവിന്റെ നിർദേശപ്രകാരമാണ് താൻ ഈ കൃത്യം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. താൻ അള്ളാഹുവിന്റെ മാധ്യമമായി പ്രവർത്തിക്കുകയായിരുന്നു എന്ന് ഇയാൾ പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റമദാൻ കാലത്ത് ഇതേ പോലെ അമ്മ ഹമിദാൻ ബാനൊവിനെയും താൻ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇരുവരെയും തലയ്ക്കടിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങൾ സംഭവങ്ങൾ പൊലീസിൽ അറിയിക്കാതെ മറച്ച് വെക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു ബന്ധുവിനെയും ഇതേ പോലെ കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവയൊക്കെ ചെയ്യാൻ അള്ളാഹു തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ് എന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ കൊല്ലുന്നതിന് മുൻപ് ഇയാൾ നിസ്കരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിതാവും ഇബ്രാഹിം ഖാനും മാതാവ് ഹമിദാ ബാനൊവും അറുപത്തിയെട്ടാമത്തെ വയസ്സിലായിരുന്നു കൊല്ലപ്പെട്ടത്.
Discussion about this post