പാലക്കാട്: മകൻ രുദ്രകേശവ് എന്ന കുഞ്ഞാറ്റയുടെ പിറന്നാൾ ആഘോഷിക്കാൻ ഇനി സഞ്ജിത്തില്ല. മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കവെയാണ് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഡിസംബറിലാണ് കുഞ്ഞാറ്റയുടെ ഒന്നാം പിറന്നാൾ.
തിങ്കളാഴ്ച ഭാര്യ അർഷികയുടെ കൺമുന്നിൽവച്ചാണ് കൊലയാളികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. തടയാനെത്തിയ അർഷികയെ അക്രമി സംഘം ബലമായി തടഞ്ഞുനിർത്തിയ ശേഷമായിരുന്നു കൊലപാതകം.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, സംസ്ഥാന ഖജാന്‍ജി അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, ദേശീയസമിതി അംഗം എന്‍. ശിവരാജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
രാഷ്ട്രീയ സംഘർഷങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post