സത്യാന്വേഷികൾ കാശ്മീർ ഫയൽസ് കാണണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭഗവത്. ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രിയെയും നടി പല്ലവി ജോഷിയെയും ഡൽഹിയിൽ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“എല്ലാ സത്യാന്വേഷികളും ഈ സിനിമ കാണണം, ഉജ്ജ്വലമായി എഴുതിയ തിരക്കഥ, സമ്പൂർണ്ണ കലാസൃഷ്ടി, സമഗ്രമായ ഗവേഷണം.”ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് മോഹൻജി ഭഗവത് പറഞ്ഞു.
മാർച്ച് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയുമാണ് ചിത്രത്തിന്റെ പ്രമേയം. ‘താഷ്കന്റ് ഫയൽസ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട വിവേക് അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്.
ഉത്തർപ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീർ ഫയൽസ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും സിനിമ കാണണമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post