Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘അത് അവരുടെ ബിസിനസ്സ് അല്ല’; ഇന്ത്യ യുഎസ് സൈനികാഭ്യാസത്തിൽ ചൈനയക്ക് അമേരിക്കയുടെ മറുപടി

by Brave India Desk
Dec 2, 2022, 10:14 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡെൽഹി : ഇന്ത്യയും യുഎസും നടത്തുന്ന സൈനികാഭ്യാസങ്ങൾ ചൈനയുടെ ബിസിനസ്സല്ലെന്ന് ഇന്ത്യയിലെ ഏറ്റവും മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞൻ എലിസബത്ത് ജോൺസ്. പ്രാദേശിക വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധമാർഗ്ഗങ്ങൾ വികസിപ്പിക്കാനായുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും വാഷിംഗ്ടൺ പിന്തുണയ്ക്കുമെന്നും എലിസബത്ത് ജോൺസ് വ്യക്തമാക്കി.

ബാലിയിൽ നടന്ന ജി 20 ഉച്ചകോടി സമയത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് കൗൺസിലർ ഷി ജിൻപിംഗും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച അനുരഞ്ജനത്തെ സൂചിപ്പിക്കുന്നതല്ലെന്നും യുഎസ് തുറന്നടിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചോ അതിന്റെ പ്രതിബദ്ധതയെക്കുറിച്ചോ അമേരിക്കയ്ക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ദേശീയ മാദ്ധ്യമങ്ങളോടായിരുന്നു എലിസബത്ത് ജോൺസിൻറെ പ്രസ്താവന.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം (എൽഎസി) നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനെതിരായ ചൈനയുടെ എതിർപ്പ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് യുഎസ് പ്രതികരണം അറിയിച്ചത്. സൈനിക അഭ്യാസങ്ങളെയും അതിനെക്കുറിച്ചുള്ള ചൈനയുടെ അഭിപ്രായത്തെയും കുറിച്ചും ഇന്ത്യൻ സഹപ്രവർത്തകരിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു, അത് അവരുടെ ബിസിനസ്സല്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്  ജോൺസ് മറുപടി പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലെ ഔലിയിൽ ആയിരുന്നു ഇന്ത്യാ യുഎസ് സൈനികാഭ്യാസം നടന്നത്.

1993-ലും 1996-ലും ഇന്ത്യയും ചൈനയും ഒപ്പുവെച്ച അതിർത്തി മാനേജ്‌മെന്റ് കരാറുകളുടെ ലംഘനമാണ് അഭ്യാസമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻറെ പ്രസ്താവന. കൂടുതൽ കഴിവുള്ളവരാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഞങ്ങൾ കൂടെയുണ്ട്. ഇന്ത്യയുടെ കഴിവിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതായി എന്താണ് വേണ്ടതെന്ന് ഇന്ത്യൻ സർക്കാരിന് തീരുമാനിക്കാം.പിന്തുണയ്ക്കാൻ ഞങ്ങൾ കൂടെയുണ്ടെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് എലിസബത്ത് മറുപടി നൽകി. ചൈനയിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സഹായിക്കാൻ യുഎസിന് എന്ത് ചെയ്യാനാകുമെന്ന ചോദ്യത്തിനായിരുന്നു എലിസബത്തിൻറെ വിശദീകരണം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം സുസ്ഥിരമായി വളർന്നുകൊണ്ടിരിക്കുകയാണ്. 2022 ൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സൈനികാഭ്യാസം യുഎസ് ഇന്ത്യയുമായി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ ഏറ്റവും അനന്തമായ ബന്ധങ്ങളിലൊന്നായാണ് ഇന്ത്യയുമായുള്ള ബന്ധം പ്രതിരോധ സഹകരണം ഇരുപക്ഷവും തമ്മിലുള്ള സ്വാഭാവിക പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കൈകാര്യം ചെയ്ത് പരിചയ സമ്പന്നയായ വ്യക്തികൂടിയാണ്  എലിസബത്ത് ജോൺസ്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉൽപ്പാദനം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹത്തിലും യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സഹ-നിർമ്മാണ സംരംഭങ്ങളിൽ പങ്കാളികളാകാൻ അമേരിക്കൻ കമ്പനികൾക്ക് താൽപ്പര്യമുണ്ട്. പരസ്പരമുള്ള കഴിവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. നമുക്ക് എങ്ങനെ സഹകരിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് പരസ്പരം ആശയ വിനിമയം നടക്കുന്നുണ്ട്. ഇതിനായി നിരന്തരം കൂടിക്കാഴ്ചകളും സംഭാഷണങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം ജി 20 ഉച്ചകോടിക്കിടെ ബൈഡൻ ഷിയെ കാണുകയും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തെങ്കിലും ഇതിനർത്ഥം ഒരു ഒത്തുതീർപ്പ് ഉണ്ടായി എന്നല്ല. ഞങ്ങൾ പരസ്പരം പുറംതിരിഞ്ഞുനിൽക്കുകയാണെന്നും ഇതിനർത്ഥമില്ല. യുഎസും ചൈനയും അടിസ്ഥാനപരമായി വിയോജിക്കുന്ന വിഷയങ്ങളിൽ സംഭാഷണങ്ങൾ നടത്തുന്നതിനെക്കുറിച്ചായിരുന്നു കൂടിക്കാഴ്ച. ഇതിലൂടെ ഇരുപക്ഷത്തെയും പരസ്പര നിലപാട് നന്നായി മനസ്സിലാക്കാൻ സഹായിച്ചു.

ഇന്ത്യൻ നേതൃത്വവും ചൈനയുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് ഇതേ കാരണങ്ങളാലാണ്. യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചോ, അല്ലെങ്കിൽ ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള യുഎസ് മനോഭാവത്തെക്കുറിച്ചോ ആശങ്കപ്പെടാനുള്ള ഒരു മാർഗമായി  ഇതിനെ കാണുന്നില്ല. ഇൻഡോ-പസഫിക് മേഖലയിലെ  ലക്ഷ്യങ്ങളിൽ ഞങ്ങൾ എന്നത്തേയും പോലെ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ചൈനയുമായി സംഭാഷണങ്ങൾ നടത്തുന്നത് കൂടുതൽ ഉൽപ്പാദനക്ഷമമായ പ്രതിബദ്ധതകളുടെ വ്യാപ്തി മനസ്സിലാക്കുന്നതിന് എളുപ്പമാക്കുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

ഇന്ത്യയുമായും പാകിസ്താനുമായും ഉള്ള ബന്ധം രണ്ട് വ്യത്യസ്ത നയ രൂപീകരണങ്ങളായാണ് യുഎസ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ ആശ്രയിക്കുന്നില്ല അല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ടതല്ല. അതേസമയം, ഇന്ത്യ-പാകിസ്താൻ ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് യുഎസിന് വേണ്ടിയല്ലെന്നും ജോൺസ് വ്യക്തമാക്കി.

തീവ്രവാദ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയണം. ഇതിനായി അന്താരാഷ്ട്ര സമൂഹം കഠിനമായി പരിശ്രമിക്കുകയാണ്. ഇത് അന്താരാഷ്ട്ര സമൂഹത്തിലും ഇന്ത്യയിലും യുഎസിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനെ പ്രേരിപ്പിക്കാൻ അമേരിക്ക എന്തുചെയ്യുന്നു എന്ന ചോദ്യത്തിനാണ് എലിസബത്ത് ഇത്തരത്തിൽ മറുപടി നൽകിയത്.

ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തിൽ സാമൂഹിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യയുമായി വ്യക്തമായ ചർച്ച നടത്താൻ യുഎസിന് സാധിക്കുന്നതായും ജോൺസ് പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സഹിഷ്ണുതയുള്ള പെരുമാറ്റം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് നമുക്ക് പരസ്പരം പഠിക്കാൻ കഴിയും, കാരണം ആ സാമൂഹിക മേഖലകളിൽ ഞങ്ങൾക്ക് സമാനമായ അനുഭവങ്ങളും സമാന വെല്ലുവിളികളും ഉണ്ടെന്നും ജോൺസ് വിശദീകരിച്ചു.ഇന്ത്യൻ സഹപ്രവർത്തകരുമായി ഇത് ഞങ്ങൾ നിരന്തരം നടത്തുന്ന സംഭാഷണമാണ്. നമുക്കുള്ള ഈ അനന്തര ബന്ധത്തിന്റെ ഒരു നേട്ടം, വൈവിധ്യമാർന്ന, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ നമുക്ക് കഴിയുന്നു എന്നതാണ്. ഞങ്ങൾ ഇത് വളരെക്കാലമായി ചർച്ച ചെയ്യുന്ന വിഷയങ്ങളാണ് ഞങ്ങൾ അത് തുടരുമെന്നും എലിസബത്ത്   ജോൺസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: india uselisabath johnson
Share19TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies