ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കും കപട പ്രചരണങ്ങൾക്കും എന്നും മുന്നിൽ നിൽക്കുന്ന ബിബിസി പുതിയ കുത്തിതിരിപ്പുമായി എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’എന്ന പേരിൽ ഒരു ഡോക്യുമെൻററി പ്രക്ഷേപണം ചെയ്തുകൊണ്ടാണ് പുതിയ വിവാദങ്ങൾക്ക് ബിബിസി തിരികൊളുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യൻ വംശജരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിബിസിയ്ക്ക് ഡോക്യുമെൻററി യുട്യൂബിൽ നിന്നി പിൻവലിക്കേണ്ടി വന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിൽ മുസ്ലിംങ്ങൾ സുരക്ഷിതരല്ല എന്നായിരുന്നു ഡോക്യുമെൻററിയുടെ കാതൽ. ആർട്ടിക്കൾ 370 എടുത്തുകളഞ്ഞതും, കശ്മീരിൻറെ പ്രത്യേക പദവി നഷ്ടമായതും, മുസ്ലിംങ്ങൾക്കെതിരെ ഹിന്ദുക്കൾ വ്യാപക ആക്രമണം നടത്തുന്നു എന്നതുമാണ് ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയത്. പൌരത്വ ഭേദഗതി നിയമത്തിൻറെ മുസ്ലിംങ്ങളെ പീഡിപ്പിക്കുന്നു എന്ന പ്രചാരണവും ഡോക്യുമെൻററിയിൽ ഉണ്ട്.
പക്ഷപാതപരമായ വ്യാജപ്രചാരണവും, സാമ്രാജ്യത്വ മനോഭാവും ഡോക്യുമെൻററിയിൽ വളരെ വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രത്യേക കേന്ദ്രങ്ങളുടെയോ വ്യക്തികളുടെയോ താല്പര്യങ്ങൾ മാത്രമാണ് ഈ ആഖ്യാനത്തിന് പിറകിലെന്ന് വ്യക്തമാണ്. ഈ വ്യഥാ വ്യായാമത്തിൻറെ ഉദ്ദേശത്തിൻറെയും അജണ്ടയുടെയും പിന്നിലെ ലക്ഷ്യമെന്താണെന്ന് ആലോചിക്കേണ്ടതുണ്ടെന്നും ബാഗ്ചി പറഞ്ഞു.
ബ്രിട്ടനിലെ പ്രഭു സഭയിലെ അംഗമായ റാമി റേഞ്ചർ ഡോക്യുമെൻററിക്കെതിരെ ശക്തമായ വിമർശനമുന്നയിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഇന്ത്യാക്കാരെയും അവരുടെ പ്രധാനമന്ത്രിയെയും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുയെയും അപമാനിക്കുന്നതാണ് ഡോക്യുമെൻററി എന്ന് റാമി റേഞ്ചർ അഭിപ്രായപ്പെട്ടു.
അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ബ്രിട്ടനിൽ ഉയർന്നത്. ബ്രിട്ടീഷ ഇന്ത്യൻ വംശജരുടെ സംഘടനയായ ഇൻസൈറ്റ് യുകെ ഡോക്യുമെൻററിയെ അപലപിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ വംശജരുടെ വിവിധ സംഘടനകൾ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post