ലണ്ടൻ : രണ്ടാം ലോകമഹായുദ്ധക്കാലത്തെ അതിമാരകമായ ബോംബ് പൊട്ടിത്തെറിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാമോത്തിലാണ് സംഭവം. ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് സൂക്ഷിച്ചിരുന്ന പല സ്ഫോടക വസ്തുക്കളും ഇന്നും അവശേഷിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്നാലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ഇവ കണ്ടെത്തിയാൽ ഉടൻ നിർവീര്യമാക്കാറാണ് പതിവ്.
ഇത്തരത്തിൽ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് പൊട്ടിത്തെറിച്ചത്. ആസൂത്രിതമല്ലാത്ത പൊട്ടിത്തെറി നടന്നുവെന്ന് നോർഫോക്ക് പോലീസും വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
The unexploded bomb in #GreatYarmouth detonated earlier during work to disarm it. Our drone captured the moment. We can confirm that no one was injured. Public safety has been at the heart of our decision making all the way through this operation, which we know has been lengthy. pic.twitter.com/9SaeYmHkrb
— Norfolk Police (@NorfolkPolice) February 10, 2023
ഗ്രേറ്റ് യാമോത്തിൽ ബോംബ് കണ്ടെത്തിയതോടെ പ്രദേശത്ത് നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിച്ചിരുന്നു. പ്രത്യേക തരം റോബോട്ടുകളെ ഉപയോഗിച്ചാണ് ബോംബ് നിർവീര്യമാക്കാൻ ശ്രമിച്ചത്. എന്നാൽ പരിശ്രമം വിജയിച്ചില്ല. സ്ഫോടനത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. പ്രദേശത്ത് അറ്റകുറ്റപ്പണികളും ആരംഭിച്ചുകഴിഞ്ഞു.
Discussion about this post