ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തതായി വിവരം. കൗശാംബിയിലാണ് യുവാവിനെതിരെ ലൗജിഹാദ് ആരോപിച്ച് കേസെടുത്തത്. മുഹമ്മദ് ആരിഫ് എന്ന മുസ്ലീം യുവാവ് രജ്പുത് എന്ന ഹിന്ദു പേരിൽ വിവധവയായ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 35 കാരിയായ ചന്ദയുമായി ബന്ധം സ്ഥാപിക്കാൻ മുഹമ്മദ് ആരിഫ് ഗുഡ്ഡു രജ്പുത്ര ആയി വേഷംമാറുകയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിച്ച ഇയാൾ ഇസ്ലാം മതം സ്വീകരിക്കാൻ നിരന്തരം നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ആരിഫിനെ പിടികൂടാൻ ചെന്നപ്പോൾ ഇയാൾ വെടിയുതിർത്തതായും തിരിച്ച് പോലീസ് നടത്തിയ വെടിവെയ്പിൽ ആരിഫിന് കാലിന് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിപ്പോൾ ഇപ്പോൾ ചികിത്സയിലാണ്. ഐപിസിയിലെയും സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ആരിഫിനെതിരെ കേസെടുത്തിരിക്കുന്നത്.
ആബുലൻസ് ഡ്രൈവറായിരുന്ന ആരിഫ് സോഷ്യൽ മീഡിയയിലൂടെയാണ് ചന്ദയെ പരിചയപ്പെടുന്നത്. അവളുമായി ചങ്ങാത്തം കൂടാൻ വേണ്ടി അയാൾ ഗുഡ്ഡു രജപുത്ര എന്ന ഹിന്ദുവായി വേഷം മാറി. തുടർന്ന് യുവതി ഇയാളുടെ പ്രണയ കെണിയിൽ വീണു. ജോലിക്കെന്ന വ്യാജേനയാണ് ആരിഫ് യുവതിയെ ബല്ലിയയിലേക്ക് വിളിപ്പിച്ചത്.
ജന്മനാട്ടിലെ വീട് വിറ്റ് തന്നോടൊപ്പം താമസിക്കാൻ ചന്ദയെ പ്രേരിപ്പിച്ചു. ചന്ദ തന്റെ ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആരെയും അറിയിക്കാതെ വിറ്റു. വെസ്റ്റ് സരീര പോലീസ് സ്റ്റേഷൻ പരിധിയിലെ ആഷാധ കുഗ്രാമത്തിൽ ആരിഫ് ആ പണത്തിൽ നിന്ന് സ്ഥലം വാങ്ങി അവിടെ വീട് പണിയാൻ തുടങ്ങി. ഇതിനിടെ ഉത്തർപ്രദേശിലെ മിർസാപൂരിൽ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. പിന്നാലെ താൻ മുസ്ലീമാണെന്ന് ആരിഫ് വെളിപ്പെടുത്തുകയായിരുന്നു. മതപരമായ തന്റെ വ്യക്തിത്വം വെളിപ്പെടുത്തയിന് പിന്നാലെ ഇയാൾ ചന്ദയെ നിസ്‌കരിക്കാനും മതം മാറാനും പ്രേരിപ്പിച്ചു. കൊലപാതകത്തിന്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആരിഫ് തന്റെ സമുദായത്തിൽ നിന്നുള്ള ആളുകളെയും ഒരു മൗലവിയെയും കൂട്ടി, ഇസ്ലാം മതം സ്വീകരിക്കാൻ ചന്ദയുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും അവൾ അത് നിരസിച്ചു.ഇതോടെയാണ് കൊലപാതകം.
Discussion about this post