ഡല്‍ഹി: 2ജി അഴിമതിക്കേസില്‍ തനിക്കെതിരായ കുറ്റം റദ്ദാക്കണമെന്ന ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തെളിവ് ഹാജരാക്കിയെന്നും ചുമത്തിയ കുറ്റം കനിമൊഴി ചെയ്‌തോ ഇല്ലയോ എന്ന് വിചാരണ കോടതി തീരുമാനിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. രണ്ടര വര്‍ഷം മുമ്പ് നല്‍കിയ ഹര്‍ജിയിലാണ് കനിമൊഴിക്ക് തിരിച്ചടിയായ വിധി.
അന്തിമവാദം അവസാന ഘട്ടത്തിലത്തെിയെന്ന് 2ജി കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ ബോധിപ്പിച്ചതായും ഈ ഘട്ടത്തില്‍ ഹരജി പരിഗണിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. രണ്ടര വര്‍ഷം ഹരജി സുപ്രീംകോടതി പരിഗണിക്കാതെ വെച്ചത് ഹരജിക്കാരിയുടെ കുറ്റമല്ലെന്ന അഡ്വ. അമരേന്ദ്ര ശരണിന്റെ വാദം കോടതി അംഗീകരിച്ചില്ല.
കടുത്ത സംശയവും കുറ്റകൃത്യം ചെയ്തതായ ബോധ്യവുമുണ്ടെങ്കില്‍ മാത്രമേ കുറ്റം ചുമത്താവു എന്നും ശരണ്‍ വാദിച്ചു. ഇതേ ആവശ്യവുമായി കേസിലെ മറ്റൊരു പ്രതി ശാഹിദ് ബല്‍വ സമര്‍പ്പിച്ച ഹരജിയും സുപ്രീംകോടതി തള്ളി.
2ജി കേസിലെ അഴിമതിപ്പണമായി 200 കോടി രൂപ കലൈജ്ഞര്‍ ടി.വി കൈപ്പറ്റിയ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജക്കൊപ്പം ഡി.എം.കെ എം.പി കനിമൊഴിയും പ്രതിയാണെന്നാണ് സി.ബി.ഐ വാദം. സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക എന്നിവരടക്കം 17 പ്രതികളാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.
Discussion about this post