മുംബൈ: ബാല്യത്തിൽ എടുത്തുചാടി ചെയ്ത പ്രവൃത്തി പിന്നീട്, ഒരുപാട് ടെൻഷന് കാരണമായെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.ടാറ്റു പ്രിയനായ ധവാൻ, തന്റെ ഈ ടാറ്റു പ്രേമം വരുത്തി വച്ച വിനയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ആദ്യമായി ടാറ്റു ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്.
”എനിക്ക് 14-15 വയസ്സുള്ളപ്പോൾ, ഞാൻ മണാലിയിൽ പോയി, എന്റെ വീട്ടുകാരെ അറിയിക്കാതെ മുതുകിൽ ടാറ്റൂ കുത്തിയിരുന്നു. എനിക്ക് ഏകദേശം 3-4 മാസം, വീട്ടുകാരെ കാണിക്കാതെ മറയ്ക്കേണ്ടി വന്നു. ഒടുവിൽ അച്ഛൻ സംഭവം അറിയുകയും എന്നെ അടിക്കുകയും ചെയ്തു. ടാറ്റൂ ചെയ്തതിന് ശേഷം ഞാൻ കുറച്ച് ഭയപ്പെട്ടു, ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേർക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്.അതിനാൽ ഞാൻ പോയി എന്റെ എച്ച്‌ഐവി ടെസ്റ്റ് നടത്തി, അത് ഇന്നുവരെ നെഗറ്റീവ് ആണ്”- ശിഖർ ധവാൻ പറഞ്ഞു.
എന്റെ ആദ്യത്തെ ടാറ്റു. തേളായിരുന്നു കാരണം ആ സമയത്ത് അതായിരുന്നു എന്റെ ആഗ്രഹം. പിന്നെ ഞാൻ അതിൽ ഒരു ഡിസൈൻ ഉണ്ടാക്കി. എന്റെ കൈയിൽ ശിവന്റെ ടാറ്റൂവും പതിപ്പിച്ചു. ഞാൻ അർജുന്റെ ടാറ്റൂവും ചെയ്തുവെന്ന് ശിഖർ ധവാൻ പറഞ്ഞു.
Discussion about this post