കോട്ടയം: ദുബായിൽ ജീവനൊടുക്കിയ പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹം ലിവിങ് ടു ഗെതർ പങ്കാളി സഫിയയ്ക്ക് വിട്ട് നൽകി. നാല് വർഷത്തോളമായി കുടുംബവുമായി അകന്ന് കഴിയുന്ന ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതോടെയാണ് പങ്കാളിയ്ക്ക് നൽകിയത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. തുടർന്ന് മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്നാണ് വിവരം.
വിവാഹിതനായ ജയകുമാർ നാല് വർഷത്തോളമായി സഫിയയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഭാര്യ ഗർഭിണിയായി നാട്ടിലേക്കെത്തിയത് മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് അന്വേഷിച്ചു. ഇതിലൂടെ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം വ്യക്തമായത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപെട്ടത്. എന്നാൽ മൃതദേഹം വിട്ട നൽകാൻ തയ്യാറാണെന്ന് ബന്ധുക്കൾ അവസാനിച്ചതോടെ പ്രശ്‌നപരിഹാരമാകുകയായിരുന്നു.
Discussion about this post