തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായനാസിയ (19) ആണ് മരിച്ചത്. ‘വാവ’ എന്ന് കുടുംബാംഗങ്ങൾ സ്നേഹത്തോടെ വിളിക്കുന്നനാസിയയുടെ വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം മാത്രമേ ആയിരുന്നുള്ളൂ. കഴിഞ്ഞ മെയ്മാസത്തിലായിരുന്നു കൊല്ലം പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽഅൻസറുമായുള്ള നാസിയയുടെ വിവാഹം നടന്നത്.
ഇന്നലെ വൈകിട്ടോടെ വർക്കലയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് നാസിയയെആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് വർക്കലയിലെസ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലുംചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ടുമാസം മുൻപ് മാത്രം പുതുജീവിതത്തിലേക്ക് കടന്ന നാസിയയുടെ അപ്രതീക്ഷിത വിയോഗംകുടുംബത്തെയും നാട്ടുകാരെയും ഒന്നാകെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽഅസ്വാഭാവിക മരണത്തിന് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണംആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ യുവതിമരണപ്പെട്ടതിനാൽ ആർ.ഡി.ഒ (RDO) തലത്തിലുള്ള അന്വേഷണവും നടക്കും. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. വിവരമറിഞ്ഞ് നിരവധിആളുകളാണ് നാസിയയുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.












