തളിപ്പറമ്പ്;ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് 16കാരിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശ് ആണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്ററർ ചെയ്ത് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ തളിപ്പറമ്പലേക്ക് എത്തിച്ചത്. പിന്നീട് സ്വന്തം ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലും മറ്റും കറങ്ങി.
ഇതിനു ശേഷം ഒരു ബാറിൽ എത്തിച്ചു ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ചു പീഡനത്തിനു വിധേയയാക്കി എന്നാണു പരാതി. രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്
Discussion about this post