ലക്നൗ : ആളുകളെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ യുവാക്കൾക്ക് പണം വാഗ്ദാനം ചെയ്യുന്ന സംഘം ഉത്തർപ്രദേശിൽ പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 18 പേരടങ്ങുന്ന സംഘമാണ് യുപി പോലീസിന്റെ പിടിയിലായത്. ഇവരെ കോടതി ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
മെയ് 21 നാണ് സംഭവം നടന്നത്. ദേവ്ഗാവ് പ്രദേശത്തെ ചിർകിഹിത് ഗ്രാമത്തിൽ നടന്ന ഖവ്വാലി പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ പണം വാഗ്ദാനം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. ഹിന്ദു മതത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നും അതിനാൽ എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.
പോലീസ് റെയ്ഡ് ആരംഭിച്ചതോടെ നിരവധി പേർ ഇവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പരിശോധനയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തു. രണ്ട് മുസ്ലീം മതനേതാക്കളുടെ ഫോട്ടോകൾ, ഒരു ഹാർമോണിയം, ഒരു കാർ, ഒരു ടെമ്പോ ബൈക്ക് എന്നിവ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി എസ്പി പറഞ്ഞു.
മതംപരിവർത്തന സംഘത്തിന്റെ സൂത്രധാരനായ സിക്കന്ദർ അസംഗഡ് സ്വദേശിയാണ്. എന്നാൽ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മസാറിലാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസ് എത്തുമ്പോൾ ഇയാൾ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സിക്കന്ദറിന്റെ ആദ്യ മതപരിവർത്തന ശ്രമമായിരുന്നു ഇതെന്നും അയാൾ പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
ബരാബങ്കി, ബഹ്‌റൈച്ച് ജില്ലകളിലെ മസറുകളെ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ സ്ഥലങ്ങളിൽ സമാനമായ മതപരിവർത്തന കേസുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പി പറഞ്ഞു.
അറസ്റ്റിലായവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post