Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: tovino thomascinema vazhak
ShareTweetSendShare

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘റാഗിംഗിന് ഇനി രക്ഷയില്ല, സിദ്ധാർത്ഥന്റെ പേരിൽ ആപ്പ്’; വരുന്നു കടുത്ത നിയമം, പ്രഖ്യാപനവുമായി മുഖ്യമന്ത്രി!

3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി

3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

Discussion about this post

Latest News

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണം നടക്കുന്നു; വില്ലൻ എൽനിനോയും മഴക്കുറവും; വൈദ്യുതി പ്രതിസന്ധിയിൽ  ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ട്രംപിന്റെ വാതിലിൽ മുട്ടണോ?’; ജമ്മു കശ്മീർ സംസ്ഥാന പദവി വിഷയത്തിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ നാടകങ്ങൾ തുറന്നുകാട്ടി ബിജെപി!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies