Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: cinema vazhaktovino thomas
ShareTweetSendShare

Latest stories from this section

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

Discussion about this post

Latest News

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

സഞ്ജു സാംസന്റെ സമയം അവസാനിക്കുന്നു? ടീമിൽ നിന്ന് മാറ്റിനിർത്താൻ സെലക്ടർമാരെ പ്രേരിപ്പിക്കുന്ന 3 ഘടകങ്ങൾ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ലോകകപ്പ് വീരനോട് കാണിച്ചത് വെറും അനാദരവ്; സഞ്ജുവിനെ മാറ്റിയ ബിസിസിഐക്കെതിരെ പൊട്ടിത്തെറിച്ച് ദൊഡ്ഡ ഗണേഷ്

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies