Saturday, December 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

ആ കുറച്ച് സെക്കൻഡിൽ ഡയലോഗ് പോലുമില്ലാതെയുള്ള പ്രവർത്തികൾ, മോഹൻലാലും ശ്രീനിവാസനും ചിന്തപ്പിച്ച ചെറിയ ഒരു രംഗം; സൗഹൃദത്തിന്റെ ആഴം കാണിച്ച സീൻ

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: tovino thomascinema vazhak
ShareTweetSendShare

Latest stories from this section

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

മോഹൻലാലിനൊട്ടൊരു പണി കൊടുക്കാനാണ് പ്രിയൻ ശ്രമിച്ചത്, എന്നാൽ അയാളെ പോലും ഞെട്ടിച്ച കാഴ്ച്ചയാണ് പിന്നെ നടന്നത്: എം ജി ശ്രീകുമാർ

മോഹൻലാലിനൊട്ടൊരു പണി കൊടുക്കാനാണ് പ്രിയൻ ശ്രമിച്ചത്, എന്നാൽ അയാളെ പോലും ഞെട്ടിച്ച കാഴ്ച്ചയാണ് പിന്നെ നടന്നത്: എം ജി ശ്രീകുമാർ

Discussion about this post

Latest News

ആ കുറച്ച് സെക്കൻഡിൽ ഡയലോഗ് പോലുമില്ലാതെയുള്ള പ്രവർത്തികൾ, മോഹൻലാലും ശ്രീനിവാസനും ചിന്തപ്പിച്ച ചെറിയ ഒരു രംഗം; സൗഹൃദത്തിന്റെ ആഴം കാണിച്ച സീൻ

ആ കുറച്ച് സെക്കൻഡിൽ ഡയലോഗ് പോലുമില്ലാതെയുള്ള പ്രവർത്തികൾ, മോഹൻലാലും ശ്രീനിവാസനും ചിന്തപ്പിച്ച ചെറിയ ഒരു രംഗം; സൗഹൃദത്തിന്റെ ആഴം കാണിച്ച സീൻ

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്

യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്

എന്താണ് ടീമിലെ നിന്റെ അവസ്ഥ, ഇർഫാൻ പത്താന്റെ ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടിയിൽ എല്ലാമുണ്ട്; ഒപ്പം ആ വെളിപ്പെടുത്തലും

എന്താണ് ടീമിലെ നിന്റെ അവസ്ഥ, ഇർഫാൻ പത്താന്റെ ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടിയിൽ എല്ലാമുണ്ട്; ഒപ്പം ആ വെളിപ്പെടുത്തലും

ക്രീസിലെത്തിയ ഉടൻ തന്നെ തിലകിനോട് ഞാൻ ആ കാര്യം പറഞ്ഞു, അങ്ങനെ തന്നെ ഇന്ന് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: ഹാർദിക് പാണ്ഡ്യ

ക്രീസിലെത്തിയ ഉടൻ തന്നെ തിലകിനോട് ഞാൻ ആ കാര്യം പറഞ്ഞു, അങ്ങനെ തന്നെ ഇന്ന് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: ഹാർദിക് പാണ്ഡ്യ

ബംഗ്ലാദേശിൽ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക തീവെപ്പ് ; ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്

ബംഗ്ലാദേശിൽ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക തീവെപ്പ് ; ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies