Saturday, January 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

ഇങ്ങനെയൊക്കെ എങ്ങനെയാ മനുഷ്യാ അഭിനയിക്കുന്നത്, രസതന്ത്രത്തിലെ ലാലേട്ടന്റെ തകർപ്പൻ ബ്രില്ലിയൻസ്; ആ സീൻ റിപ്പീറ്റ് കാണൂ, വീഡിയോ

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: cinema vazhaktovino thomas
ShareTweetSendShare

Latest stories from this section

ആ ഒറ്റ സംഗതി പറയും മോഹൻലാൽ ആരാണെന്നും എന്താണെന്നും, ഇന്നും സ്റ്റാറായി നിൽക്കുന്നതിന്റെ രഹസ്യം ആ ഫോൺ കേട്ടപ്പോൾ മനസിലായി: ദീപക്ക് ദേവ്

ആ ഒറ്റ സംഗതി പറയും മോഹൻലാൽ ആരാണെന്നും എന്താണെന്നും, ഇന്നും സ്റ്റാറായി നിൽക്കുന്നതിന്റെ രഹസ്യം ആ ഫോൺ കേട്ടപ്പോൾ മനസിലായി: ദീപക്ക് ദേവ്

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗിൻ്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം;മുസ്ലീം-സ്ത്രീ വിരോധിയാക്കി ചിത്രീകരിക്കാൻ തീവ്രവാദി മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടു;വെള്ളാപ്പള്ളി

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കേറ്റ കനത്ത പ്രഹരം;ഇവിഎമ്മിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സർവ്വേ

Discussion about this post

Latest News

ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി

ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി

ഇന്ത്യയോട് തോറ്റ പാകിസ്താൻ്റെ’ഡിജിറ്റൽ കളി’; വ്യാജചിത്രങ്ങളുമായി വീണ്ടും നുണപ്രചാരണം

ഇന്ത്യയോട് തോറ്റ പാകിസ്താൻ്റെ’ഡിജിറ്റൽ കളി’; വ്യാജചിത്രങ്ങളുമായി വീണ്ടും നുണപ്രചാരണം

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; എക്സിന് നോട്ടീസുമായി കേന്ദ്രം, അശ്ലീലത പ്രചരിപ്പിച്ചാൽ പണി പാളും!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

അച്ഛന്റെ സ്നേഹത്തിൽ നിന്ന് തുടങ്ങിയ ‘കൊച്ചു നീലക്കുപ്പി’ ;ഇന്ത്യക്കാരേറെ സ്നേഹിച്ച കമ്പനിയുടെ 130 വർഷത്തെ ചരിത്രം

അച്ഛന്റെ സ്നേഹത്തിൽ നിന്ന് തുടങ്ങിയ ‘കൊച്ചു നീലക്കുപ്പി’ ;ഇന്ത്യക്കാരേറെ സ്നേഹിച്ച കമ്പനിയുടെ 130 വർഷത്തെ ചരിത്രം

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies