Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: tovino thomascinema vazhak
ShareTweetSendShare

Latest stories from this section

എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി; തിരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി; തിരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

Discussion about this post

Latest News

LG ലോഗോയിലെ ആരും കാണാത്ത രഹസ്യം! ഇതിന് പിന്നിൽ ഇത്രയും വലിയ ബുദ്ധിയുണ്ടോ? 

LG ലോഗോയിലെ ആരും കാണാത്ത രഹസ്യം! ഇതിന് പിന്നിൽ ഇത്രയും വലിയ ബുദ്ധിയുണ്ടോ? 

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

  ഫ്രീയായി പാട്ടുകേൾപ്പിച്ച് 8 ലക്ഷം കോടിയുടെ സാമ്രാജ്യം വളർത്തിയ 23-കാരൻ!Spotify-യുടെ ബിസിനസ്സ് രഹസ്യം!

  ഫ്രീയായി പാട്ടുകേൾപ്പിച്ച് 8 ലക്ഷം കോടിയുടെ സാമ്രാജ്യം വളർത്തിയ 23-കാരൻ!Spotify-യുടെ ബിസിനസ്സ് രഹസ്യം!

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

നിങ്ങൾ ഐഫോൺ വാങ്ങുമ്പോൾ കോടീശ്വരനാകുന്നത് ഗൂഗിൾ!:കെെക്കൂലി 1.6 ലക്ഷം കോടി! എന്താണ് ഈ ചതി?

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

‘എന്റെ ഭാര്യ അതിസുന്ദരിയാണ്, നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്’; വൈറലായി ആനന്ദ് മഹീന്ദ്രയുടെ മറുപടി

റിസ്ക് എടുക്കാത്തവൻ മരിച്ചതിന് തുല്യം:ഇന്ത്യൻ റോഡുകളുടെ രാജാവായി മഹീന്ദ്ര മാറിയത് എങ്ങനെ?

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies