ന്യൂയോർക്ക്; കടൽ മുതൽ ആകാശം വരെയും പൗരാണികത മുതൽ നിർമിതബുദ്ധി വരെയുമുള്ള കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ യുഎസ് സ്‌റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങൾക്ക് മുമ്പാകെ സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു നരേന്ദ്രമോദി.
ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയാണെന്നും ശ്വാസവും ആത്മാവും വികാരവും ജനാധിപത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ യാതൊരു വിധത്തിലുള്ള വിവേചനവും ജാതിയുടെയോ മതത്തിന്റെയോ വർണത്തിന്റേയോ ലിംഗത്തിന്റേയോ പേരിൽ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള നയതന്ത്ര രംഗത്തിന് തന്നെ പുതിയ ദിശയും ഊർജ്ജവും നൽകുന്നതാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ ഇപ്പോൾ എത്തിയിരിക്കുന്ന സൗഹൃദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണ്. സെമി കണ്ടക്ടർ, നിർമ്മിത ബുദ്ധി എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെലികോം രംഗത്തും പ്രതിരോധ രംഗത്തും സഹകരണം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്നും യുക്രെയ്ൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post