ന്യൂഡൽഹി: പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളിൽ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി കേന്ദ്രസർക്കാർ. പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ നടക്കുന്ന സംഭവങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കേസ് ആത്മാർത്ഥതയോടെ അന്വേഷിക്കണമെന്നും അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്ത് വിടണമെന്നും പാക് അധികാരികളോട് സർക്കാർ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും പാകിസ്താൻ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഈ വർഷം ഏപ്രിൽ മുതൽ ഈ മാസം വരെയുള്ള കാലയളവിൽ സിഖ് സമുദായത്തിന് നേരെ നാല് ആക്രമണശ്രമങ്ങളാണ് ഉണ്ടായത്. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. കഴിഞ്ഞ ശനിയാഴ്ച തോക്കുധാരികളുടെ ആഖ്രമണത്തിൽ ഒരു സിഖ് സമുദായ അംഗം പാകിസ്താനിൽ കൊല്ലപ്പെട്ടിരുന്നു.
മൻമോഹൻ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തെ തോക്കുമായെത്തിയവർ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ത്‌നനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ആക്രമഥ്തിന് രണ്ട് ദിവസം മുൻപും മറ്റൊരു സിഖ് പൗരന് വെടിയേറ്റിരുന്നു. ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
Discussion about this post