ബംഗളൂരു: കർണാടകയിലെ മുതിർന്ന ആർഎസ്എസ് പ്രചാരകൻ മദൻ ദാസ് ദേവി അന്തരിച്ചു. 81 വയസ്സായിരുന്നു. മുൻ സഹസർകാര്യവാഹായിരുന്നു അദ്ദേഹം.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതോടെ ഇന്ന് രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭൗതിക ദേഹം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ ബംഗളൂരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം പൂനെയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ പൂനെയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
Discussion about this post