തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കൾ ബിനാമി ബന്ധങ്ങളിൽ ഏകദേശം 5,600 കോടി രൂപയുടെ അഴിമതികൾ നടത്തിയെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി ബുധനാഴ്ച ഗവർണർ ആർ എൻ രവിക്ക് നിവേദനം സമർപ്പിച്ചു. ഡിഎംകെയുടെ മന്ത്രിമാർ, നിയമസഭാംഗങ്ങൾ, എംപിമാർ എന്നിവർ ഈ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് തമിഴ്‌നാട് ബിജെപിയുടെ ആരോപണം.
പാർട്ടി സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കൾക്കൊപ്പം ഗവർണർ രവിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ‘ഡിഎംകെ ഫയൽസ്-2’ എന്നാണ് അണ്ണാമലൈ ഈ നിവേദനത്തെ വിശേഷിപ്പിച്ചത്.
ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, പ്രഥമ കുടുംബം എന്നിവരുമായി ബന്ധപ്പെട്ട മൂന്ന് അഴിമതികളുടെ രേഖകൾ ആണ് ഡിഎംകെ ഫയൽസ് ഭാഗം 2 എന്നാണ് അണ്ണാമലൈ വ്യക്തമാക്കുന്നത്. 5600 കോടി രൂപയുടെ ഈ അഴിമതികൾ സംബന്ധിച്ച് ഗവർണറുടെ ഭാഗത്ത് നിന്നും അന്വേഷണവും ഉചിതമായ നടപടിയും ഉണ്ടാകുമെന്നും അണ്ണാമലൈ പ്രതീക്ഷ രേഖപ്പെടുത്തി.
Discussion about this post