കൊൽക്കത്ത; സ്‌കൂൾ വിദ്യാർത്ഥിയോടെ ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചേഷ്ടകൾക്കായി നിർബന്ധിക്കുകയും ചെയ്ത മതപണ്ഡിതനെതിരെ പരാതി. ബിഹാറിലെ സിവാൻ ജില്ലയിലാണ് സംഭവം. ആനന്ദ ബസാർ നിവാസിയായ സലാവുദ്ദീൻ അൻസാരിക്കെതിരെയാണ് പരാതി. ഇയാൾ സ്‌കൂൾ യൂണിഫോം ധരിച്ച ഒരു പെൺകുട്ടിയോടൊപ്പം അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വീഡിയോയിൽ മൗലവി, പെൺകുട്ടിയോട് അനുചിതമായി പെരുമാറുന്നതും പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം.മന്ത്രവാദത്തിന്റെ പേര് പറഞ്ഞാണ് ഈ മൗലവി പ്രദേശത്ത് തമ്പടിച്ചത്.
ദുരാത്മാക്കളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം തേടി സ്ത്രീകളും പെൺകുട്ടികളും ഇയാളെ സന്ദർശിക്കാറുണ്ടായിരുന്നു. അവരെ അനുഗ്രഹിക്കാനെന്ന വ്യാജേന മൗലവി കഴിഞ്ഞ കുറേക്കാലമായി പെൺകുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ മറഞ്ഞിരുന്ന് മൗലവിയുടെ ചെയ്തികൾ ക്യാമറയിൽ പകർത്തുകയായിരുന്നു.
Discussion about this post