ന്യൂഡൽഹി: ഈ ലോകം ഇപ്പോഴും ഇരട്ടത്താപ്പിന്റേതാണെന്നും സ്വാധീനമുള്ള രാജ്യങ്ങൾ മാറ്റത്തിനുള്ള സമ്മർദത്തെ ചെറുക്കുന്നുണ്ടെന്നും ചരിത്രപരമായ സ്വാധീനമുള്ളവർ ആ കഴിവുകൾ ഒരുപാട് ആയുധമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഇച്ഛാശക്തിയേക്കാൾ മാറ്റത്തിനു വേണ്ടി കൂടുതൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് കരുതുന്നതായും ജയശങ്കർ പറഞ്ഞു. ലോകത്തു വളർന്നുവരുന്ന ഒരു വികാരമുണ്ടെന്നും ആഗോളതലത്തിൽ ദക്ഷിണമേഖല അത് ഒരു തരത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
‘സ്വാധീനമുള്ളവർ മാറ്റത്തിനുള്ള സമ്മർദത്തെ ചെറുക്കുന്നതാണ് യുഎൻ സുരക്ഷാ കൗൺസിലിൽ ഉൾപ്പെടെ കാണുന്നത്. സാമ്പത്തികമായി ആധിപത്യം പുലർത്തുന്നവർ അവരുടെ ഉൽപാദന ശേഷി പ്രയോജനപ്പെടുത്തുന്നു. സ്ഥാപനപരമായ സ്വാധീനമോ ചരിത്രപരമായ സ്വാധീനമോ ഉള്ളവർ യഥാർഥത്തിൽ ആ കഴിവുകളും ആയുധമാക്കുന്നു. അവരെല്ലാം ശരിയായ കാര്യങ്ങൾ സംസാരിക്കും. എന്നാൽ യാഥാർഥ്യം ഇന്നും നിലനിൽക്കുന്നു, ഇത് ഇരട്ടത്താപ്പിന്റെ ലോകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post