കൊച്ചി: സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതിയിൽ തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് മല്ലു ട്രാവലർ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ. പോലീസ് ഇതുവരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാക്കിർ പറയുന്നു.
കഴിഞ്ഞദിവസം സൗദി യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. യുവതിയുടെ പരാതിയിൽ 354ാം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഒരാൾ കള്ളക്കേസ് കൊടുത്തതിന്റെ പേരിൽ ഉടൻ നാട്ടിലേക്കു വരേണ്ട കാര്യമില്ലെന്ന് ഷാക്കിർ പറയുന്നു. പോലീസോ കോടതിയോ ആവശ്യപ്പെട്ടാൽ മാത്രമേ വരേണ്ടതുള്ളൂ. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും ഷാക്കിർ കുറിച്ചു.
ഷാക്കിറിന്റെ കുറിപ്പിൽ നിന്ന്
ഒത്തു തീർപ്പിന് ക്ഷണിച്ചിട്ടില്ല, ശ്രമിക്കുകയും ഇല്ല, ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ ഇഷ്യൂ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞു. നിയമപരമായി നമ്മൾ നേരിടും. പിന്നെ ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ത് കാര്യങ്ങൾ ചെയ്യാൻ ആണോ അതൊക്കെ ചെയ്തെ വരികയുള്ളൂ അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമെ എനിക്ക് വരേണ്ട കാര്യമുള്ളൂ. കോൺഫിഡന്റോട് കൂടി പറയട്ടെ ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാം ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മത്രമെ ഉള്ളൂ. അത് വരെ അവർ ആഘോഷിക്കട്ടെ അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.
Discussion about this post