കൊൽക്കത്ത: ബംഗ്ലാദേശി പൗരയായ ഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കൊൽക്കത്തയിലെ പ്രമുഖ വ്യവസായി. ദാമ്പത്യത്തിന്റെ 14 ാം വർഷത്തിൽ ഭാര്യ ഇന്ത്യൻ പൗരയല്ലെന്നും, ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ തന്നെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
ബംഗാളിലെ അസൻസോൾ നിവാസിയായ പരാതിക്കാൻ തബീഷ് എഹ്സാൻ (37) 2009ലാണ് നാസിയ അംബ്രീൻ ഖുറൈഷിയെ വിവാഹം കഴിച്ചത്. ഒരു വിവാഹചടങ്ങിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. അന്ന് ഉത്തർപ്രദേശ് സ്വദേശിയാണെന്നാണ് നാസിയ സ്വയം പരിചയപ്പെടുത്തിയത്. ഇരു കുടുംബങ്ങളുടെയും അംഗീകാര പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ്, താൻ ഉത്തർപ്രദേശിൽ ജനിച്ചു വളർന്നതാണെന്ന് അവൾ അവകാശപ്പെട്ടു. അവളുടെ പൗരത്വത്തെക്കുറിച്ച് തുടക്കത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ പ്രസവിക്കുന്നതിന് മുൻപ് ഭാര്യ പെട്ടെന്ന് മാതൃ വീട്ടിലേക്ക് മാറുകയും എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുകയും ചെയ്തുവെന്ന് തബിഷ് എഹ്സാൻ ആരോപിക്കുന്നത്.
നാസിയ ഇനി തന്റെ അരികിലേക്ക് വരില്ലെന്ന് പറഞ്ഞ് ഭാര്യയുടെ കുടുംബം പറഞ്ഞതായി യുവാവ് ആരോപിക്കുന്നു.നാസിയയുടെ കുടുംബം തബിഷ് എഹ്സാനെതിരെ സെക്ഷൻ 498 എ പ്രകാരം കേസെടുത്തെങ്കിലും കൊൽക്കത്തയിലെ അലിപൂർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഈ സമയത്താണ് നാസിയ യഥാർത്ഥത്തിൽ ഒരു ബംഗ്ലാദേശി സ്വദേശിയാണെന്ന് മനസിലായത്.
നാസിയ തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ബംഗ്ലാദേശിലെ ഒരു സ്‌കൂൾ അദ്ധ്യാപകനെ വിവാഹം കഴിക്കുകയും വിവാഹമോചനത്തിന് നിർബദ്ധിക്കുകയും ചെയ്തു. അതിന് ശേഷം അവർ വിസയില്ലാതെ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറി, ഇന്ത്യൻ ഐഡന്റിറ്റി ലഭിക്കാൻ എന്നെ തബീഷിനെ ഉപയോഗിച്ചു. തന്റെ വിവാഹം അവരുടെ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നുവെന്ന് തബീഷ് ആരോപിക്കുന്നു.
Discussion about this post