ന്യൂയോർക്ക് : അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും നിയമസാധുത ലഭിക്കുന്നതിന് താലിബാൻ അതിന്റെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ടെന്ന് അമേരിക്ക. “അഫ്ഗാനിസ്ഥാനിലെ ഒരു ഭരണ ശക്തിയായി താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്ക അവരെ അംഗീകരിച്ചിട്ടില്ല. അവർക്ക് നിയമസാധുത വേണമെങ്കിൽ അവർ തങ്ങളുടെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ട്” എന്നാണ് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയമിച്ച മന്ത്രി ശരിയ നിയമം അനുസരിച്ച് രാജ്യത്ത് ‘സ്ത്രീയും പുരുഷനും തുല്യരല്ല’ എന്ന് പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് വൈറ്റ് ഹൗസിന്റെ ഈ വെളിപ്പെടുത്തൽ എന്നുള്ളത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം ആണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ശരീഅത്ത് തത്വങ്ങൾ പാലിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ പ്രസ്താവന നടത്തിയിരുന്നത്.
“സർവ്വശക്തനായ അല്ലാഹു സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരിക്കുന്നു. പുരുഷനാണ് ഭരണാധികാരി. അവന് അധികാരമുണ്ട്. സ്ത്രീ അവനെ അനുസരിക്കണം. സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം. സ്ത്രീ ഒരിക്കലും പുരുഷനു തുല്യമല്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ അവളെ പുരുഷന്റെ മുകളിലാക്കി” എന്നാണ് അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയത്.
Discussion about this post