ഹാങ്ചൗ; ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും ഇന്ത്യ സ്വർണം കൊയ്തു. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. കബഡി ഫൈനലിൽ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ ടീമിന്റെ സ്വർണനേട്ടം.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണവും ഇന്ന് നേടി. ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ചരിത്രം കുറിച്ചത്. ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡൽനില 103 ആയി.
വനിതകളുടെ കബഡിയിൽ സ്വർണം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 100ലേക്ക് എത്തിയിരുന്നു. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 26-25 എന്ന സ്‌കോറിന് തകർത്തായിരുന്നു ഇന്ത്യയുടെ വിജയം
Discussion about this post