നയ്പിഡോ : മ്യാൻമറിൽ അഭയാർത്ഥി ക്യാമ്പിന് നേരെ പീരങ്കി ആക്രമണം. ചൈനയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലേക്ക് ആയിരുന്നു പീരങ്കി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 29 പേർ കൊല്ലപ്പെട്ടു
മ്യാൻമർ സൈന്യവുമായി വർഷങ്ങളായി സംഘർഷത്തിലുള്ള കാച്ചിൻ ഇൻഡിപെൻഡൻസ് ആർമിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ അഭയാർത്ഥി ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. മ്യാൻമറിലെ വംശീയ ന്യൂനപക്ഷ വിമതരുടെ താവളമാണ് ആക്രമിക്കപ്പെട്ടത്. 2021 ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം സാധാരണ ജനങ്ങൾക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
പീരങ്കി ആക്രമണത്തിനെതിരെ ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റും യാംഗൂണിലെ ബ്രിട്ടീഷ് എംബസിയും പ്രതിഷേധം അറിയിച്ചു. എന്നാൽ ആക്രമണത്തിൽ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്ന് ജുണ്ടയുടെ വക്താവ് അറിയിച്ചു.
Discussion about this post