ഇസ്ലാമാബാദ്: പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെതിരെ ഐസിസിയ്ക്ക് പരാതി. ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പരസ്യമായി നിസ്‌കരിച്ചതിനാണ് പരാതി ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. ഒക്ടബോർ ആറിന് നെതർലാന്റുമായായിരുന്നു ഇവിടെ പാകിസ്താൻ ഏറ്റുമുട്ടിയത്. മത്സരം ആരംഭിക്കാനിരിക്കെ മുഹമ്മദ് റിസ്വാൻ മൈതാനിയിൽ നിസ്‌കരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിനീത് ജിൻഡാൽ പരാതിയുമായി ഐസിസിയെ സമീപിച്ചത്.
തന്റെ മതം എന്തെന്ന് വ്യക്തമാക്കാൻ മനപ്പൂർവ്വമാണ് റിസ്വാൻ മൈതാനത്ത് നിസ്‌കരിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് മത്സരം കാണാനെത്തിയ കാണികളെ സ്വാധീനിക്കും. ഇതിന് പുറമേ ശ്രീലങ്കയ്ക്ക് മേൽ നേടിയ വിജയം ഗാസയ്ക്ക് സമർപ്പിക്കുന്നുവെന്ന പരാമർശവും റിസ്വാന്റെ മതഭ്രാന്താണ് വ്യക്തമാക്കുന്നതെന്നും പാരാതിയിൽ പറയുന്നുണ്ട്.
മൈതാനത്ത് നിസ്‌കരിച്ചതിൽ റിസ്വാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഐസിസിയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്. അതേസമയം മുഹമ്മദ് റിസ്വാന് ജയ് ശ്രീറാം വിളിച്ച് ഇന്ത്യൻ ആരാധകർ മറുപടി നൽകിയിരുന്നു.
Discussion about this post