Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

by Brave India Desk
Jul 5, 2026, 10:11 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ആരോപിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. കോടിക്കണക്കിന് രൂപ വിലവരുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഒന്നുപോലും ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. ആദ്യത്തെയും രണ്ടാമത്തെയും പിണറായി വിജയൻ സർക്കാരുകളുടെ കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി നടത്തിയ എല്ലാ പർച്ചേസുകളും ഈ അന്വേഷണ പരിധിയിൽ വരും. സംസ്ഥാന ഫണ്ടുകൾക്ക് പുറമെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) ഫണ്ട് ഉപയോഗിച്ച് വാങ്ങിയതും കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയതുമായ മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണവും ഉപയോഗവും ഈ അന്വേഷണത്തിലൂടെ വിശദമായി പരിശോധിക്കും.

മന്ത്രി അടുത്തിടെ കോഴിക്കോട്, വയനാട് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങളിലാണ് ഗുരുതരമായ ഈ വീഴ്ചകൾ കണ്ടെത്തിയത്. വയനാട് സർക്കാർ മെഡിക്കൽ കോളേജ് വെയർഹൗസിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ ഒന്നുപോലും തുറക്കാത്ത പാക്കിംഗിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിൽ ഒന്നിന് 20 ലക്ഷത്തിലധികം രൂപ വിലവരുന്ന ആറോളം മൊബൈൽ മോർച്ചറി യൂണിറ്റുകളും ഉൾപ്പെടുന്നു. ഇവ ഒരിക്കൽ പോലും ജനങ്ങൾക്ക് പ്രയോജനപ്പെടും വിധം ഉപയോഗിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് വെളിയിൽ കടുത്ത വെയിലും മഴയുമേറ്റ് കിടക്കുന്ന അത്യാധുനിക ഓട്ടോക്ലേവ് മെഷീനും, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് കേന്ദ്രം നൽകിയതും എന്നാൽ ഇപ്പോൾ പ്രവർത്തനരഹിതമായി കിടക്കുന്നതുമായ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഭരണപരമായ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുനിന്ന് ലക്ഷക്കണക്കിന് രൂപ മുടക്കി സർക്കാർ ഓക്സിജൻ വാങ്ങുമ്പോഴാണ് ഇത്തരം മെഷീനുകൾ വെറുതെയിട്ടിരിക്കുന്നത്. കൂടാതെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച 100 കെ.വി സോളാർ പ്ലാന്റ് കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിക്കുകയോ, അവിടെ വാങ്ങിയ വൻകിട ജനറേറ്റർ പ്രവർത്തനസജ്ജമാക്കുകയോ ചെയ്തിട്ടില്ല.

Stories you may like

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ വാങ്ങാനും ജീവനക്കാരെ നിയമിക്കാനും പണമില്ലെന്ന് പറയുമ്പോഴാണ് ഇത്തരത്തിൽ ലക്ഷങ്ങളും കോടികളും കമ്മീഷൻ ലക്ഷ്യമിട്ട് യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയതെന്ന ആരോപണം ശക്തമാണ്. കമ്മീഷൻ അടിച്ചെടുക്കാൻ വേണ്ടി മാത്രമാണോ ഈ വാങ്ങിക്കൂട്ടലുകൾ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും, ഈ വലിയ സാമ്പത്തിക നഷ്ടത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രാഥമിക വകുപ്പുതല അന്വേഷണത്തിന് ശേഷം എല്ലാ 14 ജില്ലകളിലെയും സമാനമായ വീഴ്ചകളുടെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന ധനകാര്യവകുപ്പ് പ്രത്യേക സാമ്പത്തിക ഓഡിറ്റിങ് നടത്തും. പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ സാമ്പത്തിക ക്രമക്കേടോ തെളിഞ്ഞാൽ കേസ് ഉടനടി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി കർശനമായ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

Tags: Health MinistryKerala Health ministerhealth department
ShareTweetSendShare

Latest stories from this section

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

Latest News

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

അവൻ വരുന്നു മക്കളെ, നെറ്റ്സിൽ തീയയായി ജസ്പ്രീത് ബുംറ; പഴുതടച്ച പരിശീലനവുമായി താരം

അവൻ വരുന്നു മക്കളെ, നെറ്റ്സിൽ തീയയായി ജസ്പ്രീത് ബുംറ; പഴുതടച്ച പരിശീലനവുമായി താരം

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies