ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രത്യേക ജാതിയായി കണക്കാക്കാതെ പ്രത്യേക വിഭാഗമായി ജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ബിഹാർ സർക്കാർ ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക കോളം നൽകിയിട്ടുണ്ടെന്നും അതിനാൽ അവരുടെ വിവരങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ‘ട്രാൻസ്ജെൻഡർ ഒരിക്കലും ഒരു ജാതിയല്ല. ഇത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 3 കോളങ്ങളുണ്ട് – പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ. അതിനാൽ ഡാറ്റ ലഭ്യമാകുമന്ന് ബെഞ്ച് പറഞ്ഞു.
ട്രാൻസ്‌ജെൻഡറുകൾക്ക് മൂന്നാം ലിംഗമെന്ന നിലയിൽ ചില ആനുകൂല്യങ്ങൾ നൽകാമെന്നും എന്നാൽ പ്രത്യേക ജാതി എന്ന നിലയിൽ നൽകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
നേരത്തെ, ട്രാൻസ്ജെൻഡറുകൾ ഒരു ജാതിയല്ലെന്ന് ചൂണ്ടിക്കാട്ടി പട്ന ഹൈക്കോടതിയും കേസ് കേൾക്കാൻ വിസമ്മതിച്ചിരുന്നു.
Discussion about this post