ന്യൂഡൽഹി : തമിഴ്നാട്ടിൽ പേപ്പർ കപ്പുകൾ നിരോധിച്ച തീരുമാനം സുപ്രീം കോടതി ശരിവെച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതിയും പേപ്പർ കപ്പ് നിരോധനം ശരിവെച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ വിധിക്കെതിരായി പുതുച്ചേരി പേപ്പർ കപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.
പേപ്പർ കപ്പുകളുടെ നിരോധനം സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മലിനരഹിതമായ അന്തരീക്ഷം ആസ്വദിക്കാൻ കഴിയുക എന്നുള്ളത് എല്ലാ മനുഷ്യരുടെയും അവകാശമാണെന്നും സുപ്രീംകോടതി സൂചിപ്പിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആണ് മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.
2016-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം പ്രകാരമാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് കട്ടിയുള്ള പേപ്പർ കൊണ്ട് നിർമ്മിക്കുന്ന പേപ്പർ കപ്പുകളുടെ ഉപയോഗം നിരോധിച്ചത്. 60 ജിഎസ്‌എമ്മിന് മുകളിലുള്ള നോൺ-നെയ്‌ഡ് ബാഗുകളുടെ ഉപയോഗവും നിയന്ത്രണത്തിൽ ആക്കണമെന്ന് സുപ്രീംകോടതി വിധിയിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post