തിരുവനന്തപുരം : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങാൻ സാധ്യത. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ സേവനം അവസാനിപ്പിക്കുകയാണെന്ന് കരാറുകാർ വ്യക്തമാക്കി. നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം പൂർണമായി നിർത്തിവയ്ക്കും എന്നും കരാറുകാർ അറിയിച്ചു.
100 കോടി രൂപയാണ് സംസ്ഥാന സർക്കാർ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് നൽകാനുള്ളത്. സപ്ലൈകോയുമായി പലതവണ ബന്ധപ്പെട്ടിട്ടും യാതൊരു ഫലവും ഇല്ലെന്നാണ് കരാറുകാർ വെളിപ്പെടുത്തുന്നത്. കുടിശ്ശിക ഇത്രയേറെ ആയ സ്ഥിതിക്ക് ഇനി കൂടുതൽ ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാൻ ആവില്ലെന്നും കരാറുകാർ വ്യക്തമാക്കി.
ക്രിസ്മസ് പുതുവത്സര സീസൺ ആയിട്ട് സപ്ലൈകോയിൽ പോലും ആവശ്യത്തിനു സാധനങ്ങൾ ഇല്ലാത്തത് നിലവിൽ സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലാണ് ആക്കിയിരിക്കുന്നത്. ഇതോടൊപ്പം റേഷൻ വിതരണം കൂടി തടസ്സപ്പെടുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതാണ്. വലിയ സാമ്പത്തിക കുടിശിക വന്നിട്ടുള്ളതിനാൽ സപ്ലൈകോയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നവരും വിതരണം നിർത്തിയിരിക്കുകയാണ്.
Discussion about this post