ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ ആരോഗ്യനിലഅതീവ ഗുരുതരമാണെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയുമായി ഇറാൻ. ഖമേനിപൂർണ്ണ ആരോഗ്യവാനായി അനുയായികളോടും ഉപദേശകരോടും സംസാരിക്കുന്നതിന്റെദൃശ്യങ്ങളാണ് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് പുറത്തുവിട്ടത്. ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചുമുള്ളഊഹാപോഹങ്ങൾക്കിടെയാണ് ഇറാനിയൻ ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന ഏജൻസി ദൃശ്യങ്ങൾപരസ്യമാക്കിയത്.
ഖമേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യനില അതീവ ഗുരുതരമായിതുടരുകയാണെന്നും കാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലി മാധ്യമങ്ങൾ വാർത്തനൽകിയിരുന്നു. ചാനൽ 14 ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇറാൻ ഭരണകൂടത്തിനുള്ളിൽ നിന്നുള്ളഉറവിടങ്ങളെ ഉദ്ധരിച്ച് ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. അമേരിക്കൻ-ഇസ്രായേൽ സംയുക്തവ്യോമാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബഖമേനി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേൽക്കുന്നത്. അന്നത്തെ ആക്രമണത്തിൽമുജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചുമതലയേറ്റ ശേഷം പൊതുവേദികളിലോ തത്സമയ ദൃശ്യങ്ങളിലോ പ്രത്യക്ഷപ്പെടാതിരുന്നതാണ്അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകാൻകാരണമായത്. ഇതോടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് വാർത്ത തള്ളാൻ ഇസ്ലാമിക്ഡെവലപ്‌മെന്റ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന മെഹർ ന്യൂസ് രംഗത്തെത്തിയത്. എന്നാൽ പുറത്തുവിട്ട വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തിൽ ഏജൻസി വ്യക്തതവരുത്തിയിട്ടില്ല. തെറ്റായ പ്രചാരണങ്ങളിലൂടെ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളെപ്രതിരോധിക്കുകയാണ് ഇറാൻ ലക്ഷ്യമിടുന്നത്.











