കോഴിക്കോട് : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരുകോടിയുടെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് അദ്ദേഹം വിമർശനമുന്നയിച്ചു. തൊഴിലാളി വിരുദ്ധ നിലപാടുകളാണ് നിലവിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ശശി തരൂർ വ്യക്തമാക്കി.
കോഴിക്കോട് നടന്ന ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശശി തരൂർ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ചർച്ച ചെയ്യപ്പെടുകയാണ്. കരാര്‍ ജീവനക്കാരാണ് ഇപ്പോള്‍ കൂടുതലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. കരാര്‍ നിയമനം തൊഴില്‍ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകലാശാലകളിൽ ഗവർണർക്കാണ് അധികാരം ഉള്ളതെന്നും ശശിതരൂർ വ്യക്തമാക്കി. നിയമം അനുവദിക്കുന്നിടത്തോളം ചാൻസലറുടെ അവകാശങ്ങൾ അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയും. എസ്എഫ്ഐ പ്രവർത്തകരെ ഗവർണർ ബ്ലഡി ക്രിമിനലുകൾ എന്ന് വിളിച്ചത് പ്രതിഷേധ രീതി ക്രിമിനലുകളുടെതാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ട് ആവാം എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. എസ്എഫ്ഐക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും ശശി തരൂർ വ്യക്തമാക്കി.
Discussion about this post