ബ്രസ്സൽസ് : ജർമ്മനി, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ 2035-ഓടെ വൈദ്യുതി സംവിധാനത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന പവർ പ്ലാന്റുകളെ ഇല്ലാതാക്കുമെന്ന് തിങ്കളാഴ്ച പ്രതിജ്ഞയെടുത്തു.
യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ഊർജ്ജ നിർമ്മാതാക്കളായ ജർമ്മനിയുടെയും ഫ്രാൻസിന്റെയും സംഭാവനകൾക്ക് വരുന്നത് കൊണ്ട് , യൂറോപ്യൻ യൂണിയന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ പകുതിയോളം ഈ രാജ്യങ്ങളിൽ നിന്നാണ്
യൂറോപ്പ്യൻ യൂണിയൻ അംഗങ്ങളായ ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ലക്സംബർഗ്, നെതർലാൻഡ്സ്, എന്നിവരും അംഗമല്ലാത്ത സ്വിട്സർലാൻഡും ചേർന്നാണ് പ്രതിജ്ഞയെടുത്തത്. യൂണിയന്റെ മിക്ക കാലാവസ്ഥ വ്യതിയാന നയങ്ങളുമായും യോജിച്ചു നിൽക്കുന്ന രാജ്യമാണ് സ്വിറ്റ്സർലാന്റ്
കാർബൺ രഹിത ഊർജ്ജ സംവിധാനത്തിലേക്ക് ഒരുമിച്ച് മുന്നോട്ടു നീങ്ങാൻ തീരുമാനിച്ച രാജ്യങ്ങൾ, ഇതിനു വേണ്ടി ഗ്രിഡുകൾ ഉൾപ്പെടെയുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
രാജ്യങ്ങൾക്ക് ശക്തമായി പരസ്പരബന്ധിതമായ വൈദ്യുതി സംവിധാനമുണ്ട്, ചില പ്രദേശങ്ങളിലെ ഓഫ്‌ഷോർ സാധ്യതകളും മറ്റ് പ്രദേശങ്ങളിലെ സംഭരണവും പ്രയോജനപ്പെടുത്താം, ”നെതർലൻഡ്‌സിന്റെ ഊർജ മന്ത്രി റോബ് ജെറ്റൻ പറഞ്ഞു.
യൂറോപ്യൻ പരിസ്ഥിതി ഏജൻസി ഡാറ്റ കാണിക്കുന്നത് പ്രകാരം 2022-ൽ യൂറോപ്പ്യൻ യൂണിയൻ , അതിന്റെ വൈദ്യുതിയുടെ 41% പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ് നിർമ്മിച്ചത്
ഉദാഹരണത്തിന്, ഓസ്ട്രിയ ഇതിനകം തന്നെ അതിന്റെ മൂന്നിലൊന്ന് ഭാഗം ഊർജ്ജവും പുനരുൽപ്പാദിപ്പിക്കാവുന്ന വൈദ്യുതിയിൽ നിന്നാണ് നിർമ്മിക്കുന്നത് , അതേസമയം ഫ്രാൻസ് അതിന്റെ 70% ഊർജ്ജത്തിന് ആണവ വൈദ്യുതിയെ ആശ്രയിക്കുന്നു.
Discussion about this post