അയോദ്ധ്യ: അയോദ്ധ്യയിൽ നടക്കുന്ന വികസനപ്രവർത്തികളെ പ്രശംസിച്ച് അയോദ്ധ്യ രാജകുടുംബാംഗം ബിലേന്ദ്ര മോഹൻ പ്രതാപ് മിശ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും ശരിയായ ഹോട്ടൽ ഇല്ലാതിരുന്ന അയോദ്ധ്യയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ നിർമ്മിക്കാനുള്ള അനുമതിക്കായി ഭരണകൂടത്തിന് 100 ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് രാജകുടുംബാംഗം പറയുന്നു,
നൂറ്റാണ്ടുകൾക്ക് മുൻപ് അയോദ്ധ്യ ഭരിച്ചിരുന്ന ദർശൻ സിംഗ് രാജാവിന്റെ പിൻതലമുറയിൽപെട്ടയാളാണ് ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര. രാജാ സാഹിബ് എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ അതിൽ പങ്കാളിയാണ്. ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗം കൂടിയാണ് അദ്ദേഹം.
‘സുപ്രീംകോടതി വിധി വന്നതുമുതൽ, അയോദ്ധ്യയിൽ ആഹ്ലാദത്തിന്റെ അന്തരീക്ഷമുണ്ട്. അവധി ദിവസങ്ങളിലും, ചൊവ്വാഴ്ചകളിലും, നടക്കാൻ പോലും ഇടമില്ല. ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ തുറക്കാൻ നൂറിലധികം അപേക്ഷകൾ വന്നിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യയെ സ്മാർട് സിറ്റിയായി വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അഞ്ച് വർഷത്തിനുള്ളിൽ ആളുകൾ ദർശനത്തിന് മാത്രമല്ല, നഗരം കാണാനും എത്തുമെന്ന് ഞാൻ കരുതുന്നു. രാജ്യത്തെ ഏറ്റവും മികച്ച പുണ്യനഗരമായി അയോദ്ധ്യ അറിയപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവതോന്മുഖമായ വികസനം നോക്കുമ്പോൾ, ‘മാതാ സീത തന്റെ ശാപം പിൻവലിച്ചതായി തോന്നുന്നു പ്രാദേശിക ഐതിഹ്യമനുസരിച്ച്, സീതാപരിത്യാഗസമയത്ത് മാതാവ് ജാനകി, നഗരത്തെ ശപിച്ചുവെന്നാണ് വിശ്വാസം. നഗരത്തിൽ ഒരിക്കലും വേഗത്തിലുള്ള വികസനം കാണാത്തത് ശാപം മൂലമാണെന്ന് പലരും വിശ്വസിക്കുന്നു.
അതേസമയം രാാമജന്മഭൂമി പ്രസ്ഥാനവുമായുള്ള മിശ്രയുടെ ബന്ധം മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. 1990ൽ അയോദ്ധ്യയിൽ പോലീസ് വെടിവെപ്പിൽ കർസേവകർ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം തന്റെ കൊട്ടാരത്തിൽ നിരവധി കർസേവകർക്ക് അഭയം നൽകിയിരുന്നു.
Discussion about this post