ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കവെ നിർമ്മലഭക്തിയ്ക്ക് ഉദാഹരണവുമായി മുംബൈ യുവതി. മുംബൈ സ്വദേശിനിയായ ഷബ്‌നം എന്ന മുസ്ലീം യുവതിയാണ് ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാൽ ശ്രദ്ധ നേടുന്നത്. മുംബൈയിൽ നിന്ന് കാൽനടയായി 1,425 കിലോമീറ്റർ ദൂരമാണ് അവർ ശ്രീരാമദർശനത്തിനായി താണ്ടുന്നത്.
രമൺരാജ് ശർമ്മ,വിനീത് പാണ്ഡെ എന്നീ സുഹൃത്തുക്കളും ശബ്ദനത്തിനൊപ്പം ഉണ്ട്. രാമനെ ആരാധിക്കൻ ഒരാൾ ഹിന്ദുവായിരിക്കേണ്ടതില്ലെന്നും നല്ല ഒരു മനുഷ്യനാവുകയാണ് പ്രധാനമെന്നും ഷബ്‌നം പറയുന്നു. രാമന്റെ ആരാധന ഏതെങ്കിലും പ്രത്യേക മതത്തിലോ പ്രദേശത്തിലോ മാത്രം ഒതുങ്ങുന്നതല്ല-അത് അതിരുകൾക്കപ്പുറം ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നുവെന്ന് ശബ്‌നം ഉറച്ചു വിശ്വസിക്കുന്നു.’ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്ന് ശബ്‌നം പറയുന്നു.നിലവിൽ, ദിവസേന 25-30 കിലോമീറ്റർ സഞ്ചരിക്കുന്ന ശബ്‌നം മധ്യപ്രദേശിലെ സിന്ധവയിൽ എത്തിചേർന്നിരിക്കുകയാണ്.
തുടർച്ചയായ കാൽനടയാത്ര നല്ല ക്ഷീണം ഉണ്ടാക്കുന്നുണ്ടെങ്കിലുംരാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് മൂന്ന് യുവാക്കൾ പറയുന്നു. ശബ്‌നത്തിന്റെ ഈ യാത്രയ്‌ക്കെതിരെ നിരവധി ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ശബ്‌നം തളരാതെ തന്റെ യാത്ര തുടരുകയാണ്. കാവി പതാകയും പിടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ തനിക്ക് ‘ജയ് ശ്രീറാം’ ആശംസകൾ നേർന്ന് ഐക്യദാർഢ്യത്തിന്റെ ഹൃദ്യമായ നിമിഷങ്ങൾ അനുഭവിച്ചതായി ശബ്‌നം പറയുന്നു
Discussion about this post