ഭോപ്പാൽ : അനധികൃത ഉച്ചഭാഷിണി നിരോധനത്തിന്റെ പേരിൽ മധ്യപ്രദേശ് സർക്കാരിനെതിരെ ഭീഷണിയുമായി മുസ്ലിം വിഭാഗം നേതാവ്. തെരുവിലിറങ്ങാൻ തങ്ങളെ നിർബന്ധിക്കരുത് എന്നാണ് ഖണ്ട്വാ സിറ്റി ഖാസി സയ്യിദ് നിസാർ അലി ഭീഷണി മുഴക്കിയത്. തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്ന രീതിയിൽ തങ്ങളോട് പെരുമാറരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മധ്യപ്രദേശിൽ അധികാരത്തിലേറിയ പുതിയ സർക്കാർ ആദ്യമെടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു അനധികൃതമായ രീതിയിലുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം തടയുക എന്നുള്ളത്. ഡിസംബർ 13 ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മതപരമായ സ്ഥലങ്ങളിലും മറ്റും നിയമവിരുദ്ധമായും നിശ്ചിത പരിധിക്കപ്പുറമുള്ളതുമായ ഉച്ചഭാഷിണികളുടെ ഉപയോഗം മധ്യപ്രദേശ് സർക്കാർ നിരോധിച്ചത്.
ഉച്ചഭാഷിണികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ ആയിരുന്നു നഗര ഖാസിയുടെ ഈ ഭീഷണി പ്രയോഗം നടന്നത്. “ഇത് നിരീശ്വരവാദികളുടെ നാടല്ല. മതത്തിൽ വിശ്വസിക്കുന്നവരുടെ നാടാണിത്. മതത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ രാജ്യം പ്രവർത്തിക്കുക” എന്നും സയ്യിദ് നിസാർ അലി യോഗത്തിൽ അഭിപ്രായപ്പെട്ടു.
Discussion about this post