ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ ഹൂതികളുടെ ആക്രമണത്തിന് ഇരയായ ബ്രിടീഷ് കപ്പലിനെ രക്ഷിച്ച ഇന്ത്യൻ നടപടിയെ മുക്തകണ്ഠം പ്രശംസിച്ച് ലോകം. ചൈനയല്ല ഇന്ത്യയെന്നും, ഒരു ലോകശക്തി ഉയർന്നു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ആണ് യൂറോപ്പിലെ രാഷ്ട്രീയ വിദഗ്ധർ ഇന്ത്യയുടെ നടപടിയെ വിശേഷിപ്പിക്കുന്നത്.
” കാര്യങ്ങൾ ഇന്ത്യ ഏറ്റെടുക്കുകയാണ്. സൂപ്പർ പവർ ഉയർന്നു വരുന്നു . ചൈനയുടെ മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തുക,” യൂറോപ്പ് ആസ്ഥാനമായുള്ള ചരിത്രകാരനും ഗവേഷകനുമായ മാർട്ടിൻ സോർബ്രെ സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു.
ഏദൻ ഉൾക്കടലിലും ചെങ്കടലിലും പ്രതിസന്ധികൾ വന്നപ്പോൾ സാഹചര്യത്തിനനുസരിച്ച് ഉയർന്നത് ചൈനയല്ല, ഇന്ത്യയാണ് എന്നത് വളരെ ആകർഷകമാണ് എന്ന് ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് അർബനും വിശേഷിപ്പിച്ചു.
ഏദൻ ഉൾക്കടലിൽ റഷ്യൻ എണ്ണ ഉൽപന്നങ്ങളുമായി പോകുന്ന മർലിൻ ലൗണ്ടഎന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ തീ കെടുത്താനും സുരക്ഷിതമാക്കാനും ഇന്ത്യൻ നാവികസേനയാണ് സഹായിച്ചു,” യുഎഇയിൽ നിന്നുള്ള ഹസൻ സജ്വാനിയും പോസ്റ്റ് ചെയ്തു.
ഇംഗ്ലണ്ടിലെയും യു എ ഇ യിലെയും എന്തിനു യൂറോപ്പ് മൊത്തമായും പുകഴ്ത്തുകയാണ് ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ. ലോകശക്തിയായി കണക്കാക്കപ്പെട്ടിട്ടും സംഭവം നടന്ന പ്രദേശത്തിന് സമീപം ജിബൂട്ടിയിൽ ഒരു നാവിക താവളമുണ്ടായിട്ടും അപായ സന്ദേശത്തോട് ചൈന പ്രതികരിച്ചില്ലെന്നും അതെ സമയം സന്ദേശം ലഭിച്ചയുടനെ ഇന്ത്യൻ നാവികസേനയാണ് അതിവേഗം നടപടികളുമായി മുന്നോട്ട് പോയി തങ്ങളുടെ ധൈര്യവും ശേഷിയും പ്രകടമാക്കിയതെന്നും എന്നാണ് സംഭവത്തെ കുറിച്ച് ലോകത്തെമ്പാടുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ, ഉത്തരവാദിത്വമുള്ള ഒരു ലോക ശക്തിയായി ഉയർന്നു വന്നു എന്നത് ലോകമിന്ന് അംഗീകരിക്കുന്നു എന്ന് തന്നെയാണ് ഈ പ്രതികരണങ്ങൾ കാണിക്കുന്നത്
Discussion about this post