അഗർത്തല: ത്രിപുരയിൽ സർക്കാർ കോളേജിൽ സരസ്വതി ദേവിയെ അശ്ലീലമായ ചിത്രീകരിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ത്രിപുര ഗവൺമെന്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിലാണ് സംഭവം.
കോളേജിൽ സ്ഥാപിച്ച സരസ്വതി ദേവിയുടെ പ്രതിമ അശ്ലീലം നിറഞ്ഞതും ഇന്ത്യൻ സംസ്‌കാരത്തിനും മതവികാരത്തിനും വിരുദ്ധമാണെന്നും ആരോപിച്ച് എബിവിപി രംഗത്തെത്തി.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം നീക്കങ്ങളെ സംഘടന ശക്തമായി എതിർത്തതായി എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിബാകർ ആചാരി പറഞ്ഞു.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇന്ന് ബസന്ത് പഞ്ചമിയാണ്, രാജ്യമെമ്പാടും സരസ്വതി ദേവിയെ ആരാധിക്കുന്നു, സർക്കാർ ആർട്ട് ആൻഡ് ക്രാഫ്റ്റ് കോളേജിൽ സരസ്വതി ദേവിയുടെ വിഗ്രഹം വളരെ അശ്ലീലമായ രീതിയിൽ ചിത്രീകരിച്ചു. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചു. അവിടെയുള്ള ആരാധന നിർത്തിവയ്ക്കാൻ ഞങ്ങൾ കോളേജ് അധികൃതരോട് അഭ്യർത്ഥിക്കുകയും വിഗ്രഹത്തെ സാരി അണിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരത്തിലുള്ള ചെയ്തികൾക്കെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് എബിവിപി വ്യക്തമാക്കി.
Discussion about this post