എറണാകുളം : കറി വിളമ്പിയതിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട ഉടമസ്ഥരായ ദമ്പതികൾക്ക് മർദ്ദനം. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കും ആണ് മർദ്ദനമേറ്റത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി വന്ന പ്രതികൾ ആണ് ആക്രമണം നടത്തിയത്. ഭക്ഷണം വിളമ്പിയപ്പോൾ കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു ഉടമസ്ഥരായ ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇടുക്കി തൂക്കുപാലം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ള എട്ട് പേർ. പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ എട്ടു പേരെയും കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പിറവം പോലീസ് അറിയിച്ചു.
Discussion about this post