ലക്‌നൗ: 2014 ന് മുൻപ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ടയുഗം പോലെയായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുണ്ട യുഗം മാറി ഇന്ന് രാജ്യത്ത് സുരക്ഷിതത്വം ഉറപ്പ് നല്ക്കുന്നു. നമ്മുടെ സംസ്‌കാരം പ്രേത്സാഹിക്കപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥ വളരുകയും പുതിയ ഇന്ത്യയായി മാറുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദൗലിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപ് നമ്മുടെ രാജ്യം ഇരുണ്ടയുഗത്തിലായിരുന്നു. ചുറ്റിനും അഴിമതികളായിരുന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ഭീകരവാദവും നിലനിന്നിരുന്നു. പക്ഷേ, നിങ്ങൾ ഇന്ന് കാണുന്ന ഇന്ത്യ ഒരു പുതിയ ഇന്ത്യയാണ്. ഇവിടെ സുരക്ഷ ഉറപ്പുനൽകുന്നു. സംസ്‌കാരം പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യം സാമ്പത്തിക പുരോഗതിയുടെ റെക്കോർഡ് സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്രത്തിന്റെ 100-ാം വർഷം ആഘോഷിക്കുമ്പോൾ ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീ റാം വിളിച്ചതിന്റെ പേരിൽ രാജ്യത്ത് മുമ്പ് സംഘർങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ജയ് ശ്രീറാം വിളികളെ അരോചകമായി കണ്ടിരുന്നവർ പോലും ക്ഷേത്രത്തിലേക്ക് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post