പൂക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ ക്രിമിനലുകൾ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ, നടപടികൾ കടുപ്പിച്ച് കേന്ദ്രം. സി ബി ഐ ക്ക് പുറമെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അടക്കം ഇടപെട്ടിരിക്കുകയാണ് . തിങ്കളാഴ്ച കമ്മിഷന്‍ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. ഇതിനെ തുടർന്ന് സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പുറമെ മനുഷ്യാവകാശ കമ്മീഷൻ കൂടെ ഇടപെടുന്നത്, കേസിൽ കേന്ദ്രം തങ്ങളുടെ പിടിമുറുക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നതിന്റെ വിലയിരുത്തലായാണ് കരുതപ്പെടുന്നത്.
Discussion about this post