കാൻബറ:ഇൻഡോ പസിഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന അധിനിവേശ ഭീഷണിയുടെ സാഹചര്യത്തിൽ തങ്ങളുടെ ആദ്യത്തെ പ്രതിരോധ നയം പുറത്തിറക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇതിൽ ഓസ്‌ട്രേലിയയുടെ മുൻ നിര പ്രതിരോധ പങ്കാളിയായി രാജ്യം ഇന്ത്യയെ തിരഞ്ഞെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്രതിരോധ സഹകരണം വർധിപ്പിച്ച് മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കിനെ ഓസ്‌ട്രേലിയ പിന്തുണയ്ക്കുമെന്ന് ആൻ്റണി അൽബനീസ് സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം, പ്രതിരോധ വ്യവസായ സഹകരണം, വിവരങ്ങൾ പങ്കിടൽ എന്നിവയ്ക്കായി ഇന്ത്യയുമായി ഓസ്‌ട്രേലിയ സഹകരിക്കും
ഇന്ത്യയുൾപ്പെടെയുള്ള മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതുൾപ്പെടെ, ഇൻഡോ-പസഫിക്കിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൻ്റെ (എഡിഎഫ്) പ്രതിരോധവും യുദ്ധ പോരാട്ട ശേഷിയും ശക്തിപ്പെടുത്തുകയാണ് ദേശീയ പ്രതിരോധ തന്ത്രം ലക്ഷ്യമിടുന്നത്.
അടുത്ത ദശകത്തിൽ സൈനിക ചെലവ് 50.3 ബില്യൺ ഡോളർ വർദ്ധിപ്പിക്കാനും 2033 ഓടെ 100 ബില്യൺ ഡോളറിലെത്തിക്കാനുമാണ് ഓസ്‌ട്രേലിയ പദ്ധതിയിടുന്നതെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന സുരക്ഷാ പങ്കാളിയാണ് ഇന്ത്യ. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, ഇൻഡോ-പസഫിക് സ്ഥിരതയ്ക്ക് നേരിട്ട് സംഭാവന നൽകുന്ന പ്രായോഗികമായ സഹകരണത്തിന് ഓസ്‌ട്രേലിയൻ സർക്കാർ തുടക്കം കുറിക്കുകയാണ്. പ്രതിരോധ നയം വ്യക്തമാക്കി.
Discussion about this post