ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ വൻ കുതിച്ചുചാട്ടത്തിന് ആഹ്വാനംചെയ്ത് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലങ്ങളിൽവിലക്കുകളുണ്ടായിരുന്ന ‘നോ-ഗോ’ മേഖലകളെ വികസന സാധ്യതയുള്ള ‘ഗോ-അഹെഡ്’ മേഖലകളാക്കി മാറ്റാൻ സർക്കാരിന് സാധിച്ചതായി ഡൽഹി ചെങ്കോട്ടയിലെ പതാക ഉയർത്തലിന്ശേഷം നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
മുമ്പ് രാജ്യത്തിന്റെ സമുദ്രതീരങ്ങളിലെ 98 ശതമാനം വരുന്ന എണ്ണ, പ്രകൃതിവാതക പര്യവേക്ഷണമേഖലകളിലും നിയന്ത്രണങ്ങളും വിലക്കുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ സമീപനം മാറ്റിസമുദ്രമേഖല പര്യവേക്ഷണങ്ങൾക്കായി തുറന്നുകൊടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. വിഭവങ്ങളുടെ കുറവുകൊണ്ടല്ല, മറിച്ച് ചിന്തകളിലെ പരിമിതികൾ കൊണ്ടാണ് പലപ്പോഴുംരാജ്യങ്ങളുടെ വളർച്ച തടസ്സപ്പെടുന്നത്. ചിന്തകൾക്ക് അതിരുകൾ നിശ്ചയിക്കുമ്പോൾ സ്വന്തം ശേഷിതിരിച്ചറിയാൻ ആളുകൾ പരാജയപ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ആണവോർജ്ജം നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, കൂടുതൽ ആണവനിലയങ്ങൾ രാജ്യത്ത് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതോടൊപ്പം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യ കൈവരിക്കാൻ സാധിച്ചത് ഇന്ധന രംഗത്ത്സ്വയംപര്യാപ്തത കൈവരിക്കാനുള്ള വലിയൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കഠിനാധ്വാനം ചെയ്തദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ഗ്രാമ-നഗര നിവാസികൾ, പാവപ്പെട്ടവർ, ഇടത്തരക്കാർ, യുവാക്കൾ, സ്ത്രീകൾ, വയോധികർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗംജനങ്ങളുടെയും പ്രയത്നങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.








